Sunday 28 July 2013

Kudroli Sri Gokarnanatha Kshetra,

The Gokarnanatheshwara Temple, otherwise known as Kudroli Sri Gokarnanatha Kshetra, is in the Kudroli area of Mangalore in Karnataka, India. It was consecrated by Narayana Guru. It is dedicated to Gokarnanatha, a Hindu deity also known as Shiva. Compared to the other temples in and around Mangalore this temple was built recently.

History


Narayana Guru: Spiritual Guru of Billavas. Founder of the temple
The Billava community was traditionally suppressed by the upper caste treating them as untouchables. It is in such a scenario that the community found a messiah in Narayana Guru. Narayana Guru has been regarded as the uplifter of the downtrodden and a visionary social servant.
Learning about the work undertaken by Narayana Guru in establishing social equality through his temples in Kerala, a prominent Billava leader from the community Sahukar Koragappa visited the Guru along with the leaders of the community in 1908. The delegation appraised Narayana Guru about the problems faced by the Billawas.
Narayana Guru visited Mangalore on invitation from this delegation and ascertained for himself the exactness of the prevailing situation. After visiting, Narayana Guru selected the place in Kudroli and advised the community elders about a suitable location to build their temple; work began under his direction. Elders such as Sahukar Koragappa took the initiative in ensuring smooth progress in the temple's construction.
Gokarnanatha Kshethra, Mangalore, foundation stone was originally laid by the couple Siri Amma Poojaarthi and Chennappa Poojaary in 1908. They were foster parents of Koragappa Poojaary. Chennappa Poojaary is the son of Ugga Poojaary who was responsible to build Brahma Baidarkala Garadi Kshethra, Kankannady, Mangalore in the year 1882. Later the divine Shiva Linga was consecrated by Narayana Guru in Gokarnanatha Kshethra.[1]
Narayana Guru formally consecrated the temple in February 1912 with the establishment of sacred Shiva Linga, which was brought by him. He named this place as Gokarnanatha Kshethra. Narayana Guru advocated that all God's creation had the right to worship the Almighty and preached that people irrespective of the caste, creed or religion must worship one divine force, known by different names.

The view of the temple pond showing the statue of Shiva
As per the Guru's advice, idols of Ganapathy, Subramanya, Annapoorneshwari, Bhairava, the Nava Grihas (Lords of nine planets), Shanishwara and Krishna are installed at the Kshethra. This has helped devotees worship at all these sannidanams (abodes) and seek blessings and solace for their problems. Sahukar Koragappa then donated the land needed for the Kshethra. He was also chosen as its first administrative head.
The temple was renovated under the leadership of Central Finance Minister B. Janardhana Poojary in 1989 and was completed within two years in 1991. The renovated Gokarnanatha Kshethra was inaugurated by the prime minister of India Rajiv Gandhi under the presidency of B. Janardhan Poojary in 1991. Poojary is the main architect of Mangalore Dasara.
The temple was renovated in 1989 under the leadership of B. Janardhan Poojary and under the guidance of Somasunderam, son of Koragappa. Sthapadi K. Dakshinamoorthy was the architect who designed and built the present temple in the Chola style of architecture from its original Kerala style. The new gopuram is 60 feet in height and very beautiful. A marble statue of Narayana Guru was erected in the entrance of the temple and a crown studded with precious gems was given by the devotees. It's estimated the renovation cost Rs. 1 crore, and now it has become one of the largest temple in Mangalore.[2]
Later in the year 2007 Bhagwaan Hanumaan Mandir was built in the Gokarnanatha Kshethra premises at the entrance under the leadership of B. Janardhan Poojary. Bhagwaan Hanumaan Mandir in turn adds beauty to the Kshethra.

Festivals


Guru Jayanthi celebration at the temple
The temple observes many festivals. Maha Shivaratri, Navrathri, Krishnashtami, Ganesh Chaturthi, Nagara Panchami, Deepavali, Dasara, Sri Narayana Jayanthi are celebrated with traditional gaiety and splendour. It has worshipers from all over the world. The temples branches are in Mulki, Udupi and Katpady. In addition to idols of Sharada Matha and Maha Ganapati, life-size idols of Nava Durgas are installed in the premises in an attractive way during Navaratri. All religious rites are observed for the entire period. Tableaux form a special part of the festivities and are taken around the main thoroughfares of Mangalore. Idols are then immersed in the well-decorated temple ponds in the presence of devotees.
The dasara festival is celebrated with much grandeur. The dasara celebrations of this temple is popularly called Mangalore Dasara.

Durga statues installed during Dasara
The birthday of Sri Narayana Guru is ceremoniously followed. The Kshethra also follows the ritual of feeding devotees who visit it daily. Community Sri Satyanarayana Pooja, Sri Shani Pooja, free mass marriages and distribution of scholarship to deserving students are traditions, too. Today, the Kshethra attracts devotees from all religions and communities. The Billava community has come of age. The Kshethra can be rightly called the melting pot of all religions symbolising unity in diversity.[1][2]
Mangalore Dasara is celebrated in a very spectacular way by worshiping the idol of Ganesh, Adhi Shakthi Maatha, Sharada Maatha, Navadurgas such as Shaila Puthri Maatha, Brahmachaarini Maatha, Chandrakaantha Maatha, Kushmaandini Maatha, Skanda Maatha, Kathyaahini Maatha, Maha Kaali Maatha, Maha Gowri Maatha and Siddhi Dhaathri Maatha under the leadership of B. Janardhan Poojary. Poojary was the first person responsible to start the worship of Navadurgas and the other idols at one place in the history of universe. All these idols are grandly worshiped for nine days of navarathri. On the tenth day, these idols are taken in the grand procession of Mangalore Dasara throughout the city; the procession returns back to Gokarnanatha Kshethra on the next day morning where all the above idols are immersed in the lake inside the temple premises.
Earlier, from 1912 to 1990 during dasara only the idol of Sharada Maatha was being worshiped. In 1991 Poojary gave a new dimension not only to the dasara and to the people of Mangalore but also to the entire universe by worshiping Navadurgas and all the other mentioned idols.

Location

This temple is situated in Kudroli area (about 5 km from the City Bus Stand) in the city of Mangalore.

Saturday 27 July 2013

'ഈ ഇതിഹാസത്തിലെ കഥാനായകന്‍ ആരാണ്

അപദാനസമൃദ്ധമായ ഒരു ഇതിഹാസം വായിച്ചുകഴിഞ്ഞാല്‍, ഒരു സാധാരണവായനക്കാരന്റെ ഉള്ളില്‍ പെട്ടെന്ന് ഉയരുന്ന ചോദ്യം എന്തായിരിക്കുമെന്ന് വല്ലവരും ചിന്തിച്ചിട്ടുണ്ടോ? ഒരു പുസ്തകം വായിച്ചുതീര്‍ത്ത് അതു മനസ്സിലാക്കിയ ഒരാള്‍ ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമായിരിക്കും അയാള്‍ തന്നോടുതന്നെ ചോദിക്കുക എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്-'ഈ ഇതിഹാസത്തിലെ കഥാനായകന്‍ ആരാണ്' എന്ന ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരുണ്ടാകുമോ എന്നു ന്യായമായും സംശയിക്കാം. ചോദിക്കും; ചോദിച്ചിട്ടുണ്ട്. രാമായണം വായിച്ച ആള്‍ ചോദിച്ച മുഖ്യമായ ചോദ്യം 'രാമന്‍ ആരാണ്' എന്നതാണല്ലോ?

ശ്രീനാരായണഗുരുദേവന്‍ ഒരു മഹത്തായ ഇതിഹാസത്തിലെ കഥാനായകനായിരുന്നു. ആദര്‍ശസംസ്ഥാപനംചെയ്തുകൊണ്ട് സമൂഹോത്ഥാപനം നിര്‍വഹിച്ച ശ്രീനാരായണന്റെ അപദാനഗരിഷ്ഠമായ ജീവിതത്തെ ഒരിതിഹാസത്തോട് ഉപമിക്കുന്നത് എത്രയും യുക്തമാണ്. അപ്പോള്‍, ശ്രീനാരായണന്‍ ആരായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും പൊന്തിവരുന്നു. ശ്രീരാമന്‍ വിഷ്ണുവിന്റെ അവതാരമാണ്. അല്ല വെറുമൊരു അധികാരലോഭിയായ രാജാവാണ് എന്നിങ്ങനെ പലപല ഉത്തരങ്ങള്‍ കേള്‍ക്കുന്നതുപോലെ ശ്രീനാരായണനെ സംബന്ധിച്ചും പലതരം ഉത്തരങ്ങള്‍ക്കു പഞ്ഞമില്ല. ശ്രീനാരായണന്‍ തികഞ്ഞ അദൈ്വതിയും മഹാനായ സംന്യാസിയും ആര്‍ഷപാരമ്പര്യത്തിന്റെ അഭിനവപ്രകാശകനും ഒക്കെയാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍, വേറെ കൂട്ടര്‍ അദ്ദേഹത്തെ ഒരു സമൂഹപരിഷ്‌കര്‍ത്താവും അനാചാരവിധ്വംസകനും ഒക്കെയായി കാണുന്നു. ഈ അഭിപ്രായവൈവിധ്യത്തിന്റെ നടുവില്‍ ആ ഐതിഹാസികമായ ചോദ്യം എത്ര പ്രസക്തമല്ല-ശ്രീനാരായണന്‍ ആരായിരുന്നു?
ഗുരുദേവന്‍ അദൈ്വതിയോ സംന്യാസിയോ അല്ലെന്നോ, മറിച്ച്, സമൂഹപരിഷ്‌കര്‍ത്താവോ അനാചാരപ്രധ്വംസകനോ, അല്ലെന്നോ ആര്‍ക്കും വാദിച്ചു നില്ക്കാന്‍ സാധിക്കുകയില്ല എന്നെനിക്കു തോന്നുന്നു. അദ്ദേഹം അദൈ്വതിയാണെന്നുള്ളതുകൊണ്ട് അദൈ്വതിമാത്രമാണെന്നും സമൂഹപരിഷ്‌കര്‍ത്താവാണെന്നതുകൊണ്ട് സമൂഹപരിഷ്‌കര്‍ത്താവ് മാത്രമാണെന്നും അദൈ്വതിയല്ലെന്നും വാദിക്കാന്‍ പറ്റുമോ? അദൈ്വതി സമൂഹപരിഷ്‌കരണത്തിനു പറ്റാത്ത ആളാണെന്നും, സമൂഹപരിഷ്‌കര്‍ത്താവ് അദൈ്വതം മനസ്സിലാക്കാനാവാത്ത ആളാണെന്നും ആരും നിരോധിച്ചിട്ടില്ല. നിരോധിക്കാനൊക്കുകയുമില്ല. ഇങ്ങനെയുള്ള വാദങ്ങളെ ആത്യന്തികവാദങ്ങളെന്ന നിലയ്ക്കു തള്ളിക്കളയേണ്ടിവരും. അദൈ്വതിയുടെയും സമൂഹപരിഷ്‌കര്‍ത്താവിന്റെയും സങ്കലിതമായ ഒരു സങ്കീര്‍ണവ്യക്തിത്വമായിരുന്നു സ്വാമിയുടേത്. പഴയ കാലത്തെ സംന്യാസിമാരെപ്പോലെ സമൂഹജീവിതത്തില്‍നിന്ന് അകന്നുകൊണ്ട് സദാ ധ്യാനലോകത്തില്‍ കഴിഞ്ഞുകൂടിയ ഒരാളായിരുന്നില്ല നാരായണഗുരു. ഇക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊപ്പം ജനങ്ങള്‍ക്കുവേണ്ടി എന്തൊക്കെയോ ചെയ്യാനായി ബഹളംകൂട്ടുന്ന ഒരു സമൂഹസേവകനുമായിരുന്നില്ല അദ്ദേഹം. ഇന്നാട്ടില്‍ പണ്ടും ഇന്നും പെരുത്തിരിക്കുന്ന ഭിക്ഷാംദേഹികളായ സംന്യാസിമാരില്‍നിന്നും രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു ശ്രീനാരായണന്‍. ഈ നിലപാടില്‍നിന്ന് നോക്കിയാലല്ലാതെ അദ്ദേഹത്തിന്റെ മഹിമ കണ്ടെത്തുക പ്രയാസമായിരിക്കും. ഗുരു എന്ന ശീര്‍ഷകത്തില്‍ പ്രശസ്തമായ കുമാരനാശാന്റെ ആ 'വനമാലാപദ്യത്തില്‍ നാരായണഗുരുവിന്റെ ഈ നിസ്തുലമായ വ്യത്യാസത്തെപ്പറ്റി സരസമായി പ്രതിപാദിച്ചിരിക്കുന്നതു കാണാം. അതിലെ പ്രചാരമാര്‍ന്ന ഒരു നാലുവരി ഇതാണല്ലോ:

അന്യര്‍ക്കു ഗുണംചെയ്‌വതി
നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മ
തപസ്സും ബലിചെയ്‌വൂ!
സംന്യാസികളില്ലിങ്ങനെ-
യില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവ-
രും ശ്രീഗുരുമൂര്‍ത്തേ!

'ശ്രീരാമന്‍, ശ്രീരാമന്‍തന്നെ' എന്നു പറഞ്ഞതുപോലെ, 'ശ്രീനാരായണന്‍ ശ്രീനാരായണന്‍തന്നെ' എന്നാണ് ഇതില്‍ വര്‍ണിച്ചിരിക്കുന്ന നിരുപമത്വത്തിന് അര്‍ഥം. അദ്ദേഹത്തിന്റെ വാഗ്‌രൂപേണയുള്ള സന്ദേശങ്ങളെയും കര്‍മരൂപേണയുള്ള ജീവിതത്തെയും നിഷ്‌കൃഷ്ടമായി പഠിച്ചാലല്ലാതെ ഈ നിസ്തുലത എന്താണെന്ന് അറിയാന്‍ സാധ്യമല്ല. സ്വന്തം ജീവിതത്തില്‍ ആചരണത്തെയും പ്രചാരണത്തെയും -വാക്കിനെയും പ്രവൃത്തിയെയും - ഭേദമെന്നിയെ സുന്ദരമായി സമ്മേളിപ്പിച്ച ഒരു അസാമാന്യപുരുഷനായിരുന്നു സ്വാമികള്‍. ആശാന്റെ പദ്യത്തില്‍ വ്യതിരേകരീതിയില്‍ വിവരിച്ചതരം വ്യക്തികളുടെ വാക്കിനെ പിന്തുടര്‍ന്നാല്‍ അവരുടെ കര്‍മത്തെയോ, കര്‍മത്തെ പിന്തുടര്‍ന്നാല്‍ അവരുടെ വാക്കിനെയോ കണ്ടെത്തുക പ്രയാസമാണ്. വാഗര്‍ഥങ്ങളെ സമന്വയിപ്പിച്ച ഒരു കാവ്യംപോലെ ഗുരുദേവന്റെ ജീവിതത്തില്‍ വാക്കര്‍മങ്ങള്‍ രസാത്മകമായി സമ്മേളിച്ചു.

അദ്ദേഹം എന്നും പറഞ്ഞുകൊണ്ടിരുന്ന വാക്ക് അദൈ്വതവേദാന്തത്തിന്റേതായിരുന്നു - ശങ്കരാചാര്യരിലൂടെ വിശ്വവിജയം നേടിയ വേദാന്തം. പരമമായ ഏകത്വത്തിന്റെ വിളംബരവും നാനാത്വത്തിന്റെ നിഷേധവുമാണ് അതിന്റെ സന്ദേശം. ജീവിതം മിഥ്യയാണെന്നതിന് അര്‍ഥം, മിഥ്യയായ നാനാത്വം നിറഞ്ഞതാകയാല്‍ ജീവിതം മിഥ്യയാണെന്നുമാത്രമത്രേ. അനുഭൂതിയുടെ അനവദ്യമുഹൂര്‍ത്തത്തില്‍ നാനാത്വങ്ങളെയെല്ലാം വിരമിപ്പിക്കുന്ന അഖണ്ഡസുഖാംഭോധിയില്‍ ആത്മാവ് നിമഗ്നമായിത്തീരുന്നതിനെപ്പറ്റി ശ്രീശങ്കരന്‍ വിവേകചൂഡാമണിയിലും മറ്റും പല തവണ പാടിയിട്ടുണ്ട്. ഇത്തരം സുദുര്‍ലഭമുഹൂര്‍ത്തങ്ങളില്‍മാത്രം മനുഷ്യര്‍ ഏകത്വം അനുഭവിച്ചിരുന്നതിനാല്‍ മതിയോ? വ്യവഹാരജീവിതത്തില്‍ വ്യാപരിക്കുമ്പോള്‍ ഏകത്വം അനുഷ്ഠിക്കപ്പെടേണ്ടതില്ലേ? സാധാരണജീവിതത്തിലുള്ള വൈവിധ്യങ്ങളെയും നാനാത്മകതയെയും കണ്ടില്ലെന്നു നടിച്ച് അനുഭൂതിശരണനായി കഴിയുന്നത് അദൈ്വതത്തോടു നിരക്കുമോ? പട്ടിയെയും ചണ്ഡാലനെയും ഒരുപോലെ കാണുന്നവനാണ് 'ആത്മജ്ഞാനി' എന്ന് ഗീത ഘോഷിച്ചിട്ടുണ്ടെങ്കിലും, സാമാന്യജീവിതത്തില്‍ ഈ തത്ത്വം പരിപാലിക്കാന്‍ കഴിഞ്ഞ സംന്യാസികള്‍ ഇന്ത്യയില്‍ വളരെ കുറവായിരുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് അവര്‍ എല്ലാം മായയാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദൈ്വതവേദാന്തത്തെത്തന്നെ കളങ്കപങ്കിലമാക്കിക്കളഞ്ഞു.

ഇത്തരത്തിലുള്ള ജീവിതനിഷേധമല്ല യഥാര്‍ഥമായ അദൈ്വതമെന്നും പരമാനുഭൂതിക്കു ചോടെ ജീവിക്കുന്ന സന്ദര്‍ഭങ്ങളില്‍ എവിടെയെല്ലാം അനൈക്യത്തിന്റെ നിഴല്‍ പരന്നിട്ടുണ്ടോ അവിടെയെല്ലാം ഐക്യബോധത്തിന്റെ വെളിച്ചം പരത്തേണ്ടതാണെന്നും ശ്രീനാരായണന്‍ വാദിച്ചു. മായാവാദത്തിന്റെ മറവില്‍ അനീതികളെയും അനാചാരങ്ങളെയും തള്ളിക്കളയുന്നതിനോടു ഗുരുദേവന്‍ യോജിച്ചില്ല. വ്യാവഹാരികജീവിതത്തിലും അദൈ്വതബോധത്തെ ആവുന്നത്ര ഉള്‍ക്കൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഇവിടെയാണ്, ഇത്രത്തോളവുമാണ്, ശ്രീനാരായണന്‍ ജീവിതത്തെ അംഗീകരിച്ചത്. ഭാരതീയതത്ത്വചിന്ത ജീവിതനിഷേധാത്മകമാണ് എന്നു വാദിച്ച ഷൈ്വറ്റ്‌സ് റെപ്പോലുള്ള ചിന്തകന്മാര്‍ക്കുപോലും ഈ നാരായണമതത്തോട് കലശല്‍ കൂട്ടുവാന്‍ കഴിയുന്നില്ലെന്നു വ്യക്തമാണ്.
ശ്രീനാരായണന്‍ സമൂഹപരിഷ്‌കരണത്തിനിറങ്ങിയത് കേരളത്തിലെ ജാതിഭേദത്തിന്റെ കെടുതി കണ്ടറിഞ്ഞിട്ടാണ്. അദ്ദേഹം അദൈ്വതം തേടിപ്പോയത് ജാതിഭേദത്തെ നിര്‍മൂല്യം നശിപ്പിക്കുവാന്‍ പര്യാപ്തമായ ഒരു തത്ത്വശാസ്ത്രത്തെ അന്വേഷിച്ചിറങ്ങിയപ്പോഴാണ്. ജാതിവ്യത്യാസം തുടങ്ങിയ ഭേദകല്പനകള്‍ മനുഷ്യജീവിതത്തെ അപൂര്‍ണമാക്കുന്നു. ജീവിതത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഉഴറിയപ്പോഴാണ് ശ്രീനാരായണന്‍ ജാതിഭേദത്തിന്റെ അരാതിയും അദൈ്വതത്തിന്റെ ബന്ധുവും ആയി മാറിയത്. അപൂര്‍ണവും അതുകൊണ്ട് അസുന്ദരവുമായ ഒരു ജീവിതത്തെയാണ് അദ്ദേഹം നിഷേധിച്ചത്, മറ്റൊന്നിനെയുമല്ല. നാരായണഗുരു ജനിച്ചതും ജീവിച്ചതും ലോകത്തിലെങ്ങുമുള്ള ജാതിഭേദകൃതമായ അനൈക്യത്തെ ഉച്ചാടനംചെയ്യാനായിരുന്നു. ഒരു സവിശേഷലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ജീവിതം ആകമാനം സമര്‍പ്പിക്കുന്ന ഏകാന്തവ്രതരെ അവതാരങ്ങള്‍ എന്ന് വിശേഷിപ്പിക്കാമെങ്കില്‍, ആധുനികകേരളത്തില്‍ ശ്രീനാരായണാവതാരത്തിന്റെ ഉദ്ദേശ്യം ജാതിഭേദവിപാടനമായിരുന്നു. 'ഒരു ജാതി' എന്നാണ് അദ്ദേഹം കാതലായി പാടിയത്. 'ഒരു മതം, ഒരു ദൈവം മനുഷ്യന്; ഒരു യോനി ഒരാകാരം, ഒരു ഭേദവുമില്ലിതില്‍' എന്നദ്ദേഹം തുടര്‍ന്നു പാടിയത് ഈ സന്ദേശത്തിന്റെ വ്യാഖ്യാനം മാത്രമായിട്ടാണ്. മതങ്ങളും ദൈവങ്ങളും വേഷഭൂഷാദികളും എല്ലാം മനുഷ്യരെ തമ്മിലകറ്റുന്നതായി അദ്ദേഹം കണ്ടു. ഇതായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. ദര്‍ശനമാലയില്‍ നിറഞ്ഞുനില്ക്കുന്ന സന്ദേശസൗരഭ്യം ഇതത്രേ. ഇതൊക്കെ മായാകൃതമെന്നു പറഞ്ഞ് കണ്ണടയ്ക്കലല്ല അദൈ്വതിയുടെ ധ്യാനവും ധര്‍മവും തപസ്സും. വളരെ വ്യത്യസ്തനായ ഒരു സംന്യാസിയെ ഇത് വരച്ചുകാട്ടുന്നു. ആശാന്‍ മുന്‍പദ്യത്തില്‍ വരഞ്ഞ ചിത്രം അതാണ്.

ശ്രീനാരായണന്‍ വേദാന്തം പഠിച്ചിട്ട് ജാതി കണ്ടതല്ല. ജാതി കണ്ടിട്ട് വേദാന്തം പഠിച്ചതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വേദാന്തം പഠിച്ചതിനുശേഷമാണ് ജാതിവ്യത്യാസങ്ങളെ നോക്കിയതെങ്കില്‍ ഇതെല്ലാം മായാവിലാസങ്ങളാണെന്ന് ധരിച്ചുവശായി അദ്ദേഹം നിഷ്‌ക്രിയനായിത്തീര്‍ന്നുപോയേനേ! വേദാന്തശിക്ഷണത്തില്‍ സ്വാമികളുടെ ആദ്യത്തെ ആചാര്യന്‍ അദ്ദേഹത്തിനു ചുറ്റും ഉരസിമറിഞ്ഞിരുന്ന പാപപാരാവാരമായിരുന്ന സമുദായം തന്നെയായിരുന്നു. നമ്പൂതിരി നായരെയും, നമ്പൂതിരിയും നായരും ഈഴവനെയും, ഇവരെല്ലാം ചേര്‍ന്ന് പുലയനെയും അകറ്റുകയും അമര്‍ത്തുകയും ചെയ്തു കഴിഞ്ഞുകൂടിയ നമ്മുടെ സമുദായത്തിന്റെ ജുഗുപ്‌സാവഹത്വം ശ്രീനാരായണനെ ഐക്യസുന്ദരമായ ഒരു ലോകത്തിന്റെ അന്വേഷകനാക്കി മാറ്റി. അമേരിക്കയിലെ ആദിനിവാസികളോട് സ്‌പെയിനിലെ ഘാതകന്മാര്‍ കാണിച്ച കിരാതപ്രായമായ ദുഷ്ടതകളോട് കിടനില്ക്കുന്ന മഹാപാതകങ്ങള്‍ ജാതിയുടെ പേരില്‍ കേരളത്തില്‍ നടന്നിരുന്നുവെന്ന് ആ കാലത്തെക്കുറിച്ച് കുമാരനാശാന്‍ ഒരിടത്ത് എഴുതിവെച്ചിട്ടുണ്ട്. ആര്‍ദ്രമൃദുലങ്ങളും സംവേദക്ഷമങ്ങളുമായ ചില ഹൃദയങ്ങളെ ആഴത്തില്‍ മുറിപ്പെടുത്താന്‍ അത്തരം കാലഘട്ടങ്ങള്‍ക്കു കഴിയും. നാരായണഗുരുവിന്റെ ഹൃദയം ഇങ്ങനെ വ്രണിതമായപ്പോള്‍ ജാതിയുടെ കുരിശ് ചുമന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘധീരമായ പ്രയാണം ആരംഭിച്ചു. ആ പ്രയാണത്തിനിടയിലാണ് അദ്ദേഹത്തിന് അദൈ്വതം കണ്ടുകിട്ടുന്നത്. സത്യം ഏകമാണെന്നും നാനാത്വം മിഥ്യയാണെന്നും ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ അവലംബത്തോടെ ഘോഷിച്ചുനടന്ന അദൈ്വതവേദാന്തത്തിന്റെ തത്ത്വങ്ങള്‍ തന്റെ ജാതിവിനാശനപരിപാടിയുടെ അധിഷ്ഠാനശിലകളായിരിക്കാന്‍ കരുത്തുറ്റവയാണെന്ന് ആചാര്യന്‍ മനസ്സിലാക്കി.

ഇതത്രേ നാരായണഗുരുവിന്റെ അദൈ്വതവാദത്തിന്റെ അടിയിലുള്ള ജീവിതബന്ധം. സാധാരണജീവിതത്തിലെ ദൈ്വതദോഷങ്ങളെ മിഥ്യയെന്നും മായയെന്നും അവിദ്യയെന്നും മറ്റും അപലപിച്ച് അവയെ പരിഹരിച്ചതായി കണക്കാക്കാമെന്ന് സ്വാമികള്‍ കരുതാതിരുന്നത് ഈ ജീവിതത്തോട് അദ്ദേഹം പുലര്‍ത്തിയ സത്യസന്ധത ഒന്നുകൊണ്ടുമാത്രമാണ്. അദൈ്വതത്തില്‍ വിശ്വസിക്കുകയും അദൈ്വതം അനുഭവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി വ്യാവഹാരികമണ്ഡലത്തിലുള്ള ദൈ്വതപ്രകടനങ്ങളുടെ ദുഷ്ടഫലങ്ങളും നിരാകരണത്തിനു ശ്രമിക്കണം എന്ന നിര്‍ബന്ധമാണ് ശ്രീനാരായണനെ വിശിഷ്ടനും വ്യത്യസ്തനുമായ ഒരു അദൈ്വതാചാര്യനാക്കിത്തീര്‍ത്തത്. സമൂഹത്തില്‍നിന്ന് അകന്നുകഴിഞ്ഞിരുന്ന അദൈ്വതിയെ സമൂഹസേവകനാക്കുന്ന ഒരു നവീകൃതചിന്ത സ്വാമിയില്‍ നാം കാണുന്നു. കേരളത്തിനു വെളിയില്‍ ഇതേകാലത്തുതന്നെ സ്വാമി വിവേകാനന്ദനെപ്പോലുള്ള അപൂര്‍വസംന്യാസിമാര്‍ ഈ ലോകസേവനസരണി വെട്ടിത്തെളിയിച്ചുതുടങ്ങിയിരുന്നു.

തന്റെ ആത്മാവ് പ്രാപിച്ചതോ ദര്‍ശിച്ചതോ ആയ ആന്തരൈക്യസത്യത്തിന്റെ നിദാനമായ ഏക ചൈതന്യവിശ്വാസം നാടുനീളെ പരത്തി ജനഹൃദയങ്ങളെ അതുകൊണ്ട് ആര്‍ദ്രവും സാന്ദ്രവുമാക്കിക്കൊണ്ട് ഏകലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ശ്രീനാരായണന്റെ പരമലക്ഷ്യം എന്നെനിക്കു തോന്നുന്നു. ആസ്തിക്യവിശ്വാസത്താല്‍ വിസ്ഫുരിതമായ അദൈ്വതബോധം, അതിന് ആശ്രയമായ ജീവിതാദരം, അതില്‍ അധിഷ്ഠിതമായ മനുഷ്യസ്‌നേഹം, അതുകൊണ്ട് പ്രചോദിതമായ സമൂഹസേവനം-ഇതാണ് ശ്രീനാരായണഗുരുവിന്റെ പ്രവര്‍ത്തനങ്ങളുടെ നാലതിരുകള്‍.

ജീവിതവ്യാപിയായിരിക്കേണ്ട അദൈ്വതാനുഭൂതിയെ ഏകദേശമാക്കിക്കളഞ്ഞ സംന്യാസികളില്‍നിന്നുള്ള വ്യക്തമായ പുരോഗതി ശ്രീനാരായണനില്‍ തെളിഞ്ഞുകാണുന്നുണ്ടെന്നു പറയുകയുണ്ടായല്ലോ. അതുകൊണ്ടാണ് അദ്ദേഹം ഗുഹയില്‍നിന്ന് വെളിയിലേക്കു കടന്ന് പതിതജനസമൂഹങ്ങളുടെ അഭ്യുദ്ധരണത്തിനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ചത്. ജാതിഭേദംപോലെ മതഭേദത്തെ അദ്ദേഹം എതിര്‍ത്തതും പൂര്‍ണാദൈ്വതത്തിന്റെ പ്രകാശത്തില്‍ നിന്നു കൊണ്ടുതന്നെ. അദൈ്വതസിദ്ധാന്തത്തിന്റെ ആചരണത്തില്‍ ഇന്നാട്ടില്‍ വളരെക്കാലം നിലവിലുണ്ടായിരുന്ന സത്യസന്ധതാരാഹിത്യത്തെ അവസാനിപ്പിച്ച് യോഗസംന്യാസത്തിന് അന്തസ്സും ആദരവും വര്‍ധിപ്പിക്കുവാന്‍ ഈ പൂര്‍ണാദൈ്വതാനുഷ്ഠാനംകൊണ്ട് സ്വാമികള്‍ക്കു സാധിച്ചു.

മതദര്‍ശനങ്ങളിലെ ഏറ്റവും ഉത്കൃഷ്ടമായ ഒരു വിചാരമണ്ഡലമാണ് ഏകമതവാദം. വളരെ പഴക്കമുണ്ട് അതിന്. 'സമാനമസ്തു വോമനഃ' എന്നു വൈദികര്‍ഷികള്‍ പാടിയപ്പോള്‍ 'സമാനാനി സന്തു വോ മതാനി' എന്നുതന്നെയാണ് അവര്‍ ഉദ്ദേശിച്ചത്. 'സത്യത്തെ എവിടെയും കണ്ടാലും അതിനെ ക്രിസ്തുമതമായിക്കണ്ടാലും' എന്ന എറാസ്മസ്സിന്റെ അഭിപ്രായം ഇവിടെ ഓര്‍ക്കാം. സ്വന്തം മതത്തെ മറ്റുള്ളവര്‍ ആക്ഷേപിക്കുന്നത് ശരിയല്ലാത്തതുപോലെ മറ്റുള്ളവരുടെ മതങ്ങളെയും ആക്ഷേപിക്കുവാന്‍ പാടില്ലെന്ന് ഖുര്‍-ആന്‍ പ്രഖ്യാപിക്കുന്നു.

ഇത്തരത്തില്‍ മതസൗഭ്രാത്രത്തിന്റെ സന്ദേശം എല്ലാ മതാചാര്യന്മാരും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യദേശങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും പിന്നീട് വമ്പിച്ച മതപ്പോരുകള്‍ നടക്കുകയുണ്ടായി. ഇന്ത്യയിലെ ശൈവവൈഷ്ണവകലഹങ്ങളും ഹൈന്ദവ-മാഹമ്മദയുദ്ധങ്ങളും യൂറോപ്പിലെ ക്രൈസ്തവ-മാഹമ്മദസമരങ്ങളും കാത്തൊലിക്ക്-പ്രൊട്ടസ്റ്റന്റ് സംഘര്‍ഷങ്ങളും ഓര്‍ത്താല്‍ മതിയല്ലോ. രാഷ്ട്രീയസമരങ്ങളെപ്പോലെയോ കൂടുതലോ സമൂഹജീവിതത്തിനു വിദ്രോഹകരമായിത്തീര്‍ന്നു മതകലാപങ്ങള്‍. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ത്തന്നെ മതസൗഹാര്‍ദത്തിനുള്ള സംഘടിതയത്‌നങ്ങള്‍ സമാരംഭിക്കുകയുണ്ടായി. വിവേകാനന്ദസ്വാമികളുടെ സാന്നിധ്യംകൊണ്ട് പ്രഖ്യാതമായ ചിക്കാഗോവിലെ 'പാര്‍ലമെന്റ് ഓഫ് റിലിജിയന്‍സ്' (1893) ഇത്തരമൊരു ഉദ്യമമായിരുന്നു. 1914-ല്‍ മതസമാധാനത്തിനുവേണ്ടി ഒരു വിശ്വസമ്മേളനം നടന്നിരുന്നു. 1924-ല്‍ മതപഠനത്തിന് ഒരു സമിതി രൂപവത്കൃതമായി. 1936-ല്‍ 'വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ഫെയിത്ത്‌സ്' രൂപംകൊണ്ടു.

ശ്രീനാരായണന്റെ സര്‍വമതസഹോദര പ്രസ്ഥാനം ഇവയില്‍ മിക്കതിനും മുന്‍പാണ് ഉദയംപൂണ്ടത്. വിവേകാനന്ദന്റെയും ആനിബസന്റിന്റെയും (തിയോസഫിക്കല്‍ സൊസൈറ്റി) മതസൗഹാര്‍ദപരിശ്രമങ്ങള്‍ക്ക് എത്രയോ മുന്‍പാണല്ലോ (1888-ല്‍) സ്വാമികള്‍ അരുവിപ്പുറത്തെ മതദ്വേഷമില്ലാത്ത മാതൃകാസ്ഥാനമായി സങ്കല്പിച്ചത്. നാരായണഗുരുവിന്റെ വചനങ്ങളോ കര്‍മങ്ങളോ മതൈക്യബോധം സംബന്ധിച്ച പരകീയമായ ഒരു കടപ്പാടു തെളിയിക്കുന്നില്ല. സ്വാമിയുടെ മതഭേദനിരാസം അദ്ദേഹത്തിന്റെ ജാതിനിഷേധംപോലെ സ്വാന്തഃപ്രഫുല്ലിതവും നിസര്‍ഗമധുരവുമായിരുന്നു. ജാതിഭേദത്തെ എതിര്‍ത്ത സ്വാമികളിലൂടെ വര്‍ത്തമാനകാലത്തിന്റെ ആവശ്യം പ്രതിധ്വനിച്ചപ്പോള്‍ മതഭേദത്തെ എതിര്‍ത്ത അദ്ദേഹത്തിലൂടെ ഭാവിയുടെ മുഖം പ്രകാശിക്കുകയായിരുന്നു. നാളെ ഇവിടെ ഏകലോകാദര്‍ശം വിരിയുമ്പോള്‍ സ്വാമികള്‍ പ്രസരിപ്പിച്ച ഈ പ്രകാശം അതിനു പ്രചോദനമിയറ്റിയിരുന്നുവെന്നു ചിന്താശാലികള്‍ സമ്മതിക്കേണ്ടിവരും.

ഗുരുവിന്റെ ഏകമതവ്രതം ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നു. ഈ സന്ദേശം വാക്കിലോ എഴുത്തിലോ മാത്രമായി ഒതുങ്ങിനില്ക്കാതെ സ്വന്തം അനുഷ്ഠാനത്തിലും സമൂഹയത്‌നങ്ങളിലും പടര്‍ന്നുകയറുകയുണ്ടായി. പക്ഷേ, ഇവയുടെ എല്ലാം അടിസ്ഥാനം ഉലയാത്ത ആ അദൈ്വതബോധംതന്നെയായിരുന്നു. ആത്മോപദേശശതകത്തിലെ മതൈക്യചിന്തയെ മുന്‍നിര്‍ത്തിക്കൊണ്ട് ഇത് സമര്‍ഥിക്കാന്‍ കഴിയും. ഈ 'ശതക'ത്തിലെ മധ്യഭാഗമാണല്ലോ 'മതമീമാംസ' എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്. സൂക്ഷ്മമായി പറയുകയാണെങ്കില്‍ 44, 45, 46, 47, 48, 49 പദ്യങ്ങളടങ്ങിയ ഷട്കം 'പല മതസാരവുമേകം' എന്നാരംഭിക്കുന്ന പദ്യം ഈ ഷട്കത്തിലെ പ്രഥമപദ്യമാണ്. മതമീമാംസാഷ്ടകത്തെ 'ഏകമതോപനിഷത്ത്' എന്നു വിളിച്ചാലും തെറ്റില്ല. ഈ മതസമൈക്യദര്‍ശനത്തിന്റെ അടിത്തറ കറതീര്‍ന്ന അദൈ്വതദര്‍ശനമാണ്. 'ശതക'ത്തിലെ 24-ാം പദ്യം ഇതു വ്യക്തമാക്കാതിരിക്കില്ല:
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവരവരാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ആത്മസത്യത്തിന്റെ ഐക്യമാണ് എല്ലാ കര്‍മങ്ങള്‍ക്കും അടിസ്ഥാനമായിരിക്കുന്നത്. ആത്മസുഖം പരസുഖവിപരീതമാകരുത്. ഈ ആശയത്തിലാണ് 'മതമീമാംസ'യിലെ അന്ത്യപദ്യം വിശ്രമിക്കുന്നതെന്നു കാണുക. ഇതത്രേ എല്ലാ മതങ്ങളിലും അന്തര്‍ഭൂതമായ ഏകമതസാരം. ഇതിനെ കണ്‍മുന്‍പില്‍ കണ്ടുകൊണ്ടാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് അരുളിച്ചെയ്തത്. അന്യരുടെ സുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തില്‍ ആത്മസുഖം ദര്‍ശിക്കലാണു യഥാര്‍ഥമതബോധം. ശങ്കരാചാര്യരും കൃഷ്ണനും ബുദ്ധനും ക്രിസ്തുവും നബിയും ഇത്തരം ദയാവാരിധികളായിരുന്നുവെന്ന് അനുകമ്പാദശകത്തില്‍ സ്വാമി വര്‍ണിക്കുന്നു:
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവന്‍!
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധര്‍മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്‌നമോ?

അനുകമ്പയുടെയും പരസേവനത്തിന്റെയും സന്ദേശമായ ഈ മതസാരമാണ് ശ്രീനാരായണധര്‍മം എന്നു പറയപ്പെടുന്നത്.
സഹോദരന്‍ അയ്യപ്പനുമായുണ്ടായ സംഭാഷണത്തില്‍നിന്നാണല്ലോ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നു മറ്റൊരു പ്രസിദ്ധമായ തത്ത്വം ഉരുത്തിരിഞ്ഞുവന്നത്. ഇതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു മതം അനാവശ്യമാണെന്നാണ് ഈ വാക്യത്തിന് അര്‍ഥമെന്നുവരെ പറയാന്‍ ചിലര്‍ ധൈര്യപ്പെട്ടിട്ടുണ്ട്. സ്വാമി മതനിഷേധിയായിരുന്നില്ല, മതഭേദനിഷേധിയായിരുന്നു. ഏകമതം ഭിന്നമതങ്ങളുടെ പരമസാരമായ സാമാന്യഘടകമാണ്. അതെന്താണെന്ന് ആത്മോപദേശശതകത്തില്‍ വിശ്വമംഗളത്തിനായി സ്വാമി പാടിപ്പരത്തിക്കഴിഞ്ഞതാണ്. സി.വി. കുഞ്ഞുരാമനുമായുള്ള ദീര്‍ഘമായ സംഭാഷണത്തില്‍ ഈവക കാര്യങ്ങള്‍ ശങ്കാലേശംപോലും ഉണ്ടാകാത്ത മട്ടില്‍ സ്വാമികള്‍ വിശദീകരിച്ചിട്ടുണ്ട്. അന്നു പറഞ്ഞ ചില വാക്യങ്ങള്‍ ഇന്ന് അനുസ്മരിക്കുന്നതു കൊള്ളാം: 'എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നുതന്നെ. സൂക്ഷ്മാന്വേഷണത്തിനു സഹായിക്കുന്ന മാര്‍ഗദര്‍ശികളാണു മതങ്ങള്‍. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്ത്വങ്ങളില്‍ അവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസങ്ങള്‍ ഇല്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെടുത്തിക്കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം.'
സ്വന്തം ജീവിതത്തില്‍ വളരെ ചെറുപ്പംതൊട്ടുതന്നെ മതസ്പര്‍ധ തീണ്ടാത്ത മട്ടില്‍ പ്രവര്‍ത്തിക്കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞു. അവധൂതനായി പരിവ്രജനംചെയ്തിരുന്ന കാലത്ത് ഏതു വീട്ടില്‍നിന്നും സ്വാമി ഭിക്ഷ കൈക്കൊണ്ടു. പിന്നീട് അദ്ദേഹം സംന്യാസിവര്യനായപ്പോള്‍ എല്ലാ മതങ്ങളിലുംപെട്ടവര്‍ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. അരുവിപ്പുറത്തും ശിവഗിരിയിലും ഈ മതൈക്യം സ്വാമി പ്രാവര്‍ത്തികമാക്കിത്തീര്‍ത്തു. ഈ പരിശ്രമങ്ങളുടെ കിരീടംചാര്‍ത്തലായിരുന്നു 1099 (1924-ല്‍) ശിവരാത്രിക്കാലത്ത് ആലുവാ മണപ്പുറത്തുവെച്ചു കൂടിയ സര്‍വമതസമ്മേളനം. ചിക്കാഗോവിലെ സര്‍വമതസമ്മേളനത്തിന്റെ മാറ്റൊലി അകലെനിന്നു കേട്ട കേരളം സ്വന്തം ഹൃദയാങ്കണത്തില്‍വെച്ച് ശ്രീനാരായണന്‍ മതസമന്വയസന്ദേശം പ്രതിധ്വനിപ്പിച്ചതു കേട്ടു പുളകമിയന്നു. മതവിരോധത്തിന്റെ കാളിമയില്‍ കുറേക്കാലം കഴിഞ്ഞുകൂടിയ ഭാരതം, തന്റെ ചിരന്തന തത്ത്വമഹിമകള്‍ അയവിറക്കിക്കൊണ്ടിരിക്കുമ്പോള്‍, നാളത്തെ ഭാരതത്തിന്റെ ജീവിതാദര്‍ശമായിരിക്കേണ്ട മതസ്‌നേഹതത്ത്വത്തെ വിളംബരംചെയ്യാന്‍ മുതിര്‍ന്നുവന്ന നാരായണഗുരുവിനെ അനുഗ്രഹാശിസ്സുകളോടെ വാഴ്ത്തിയിരിക്കണം.

ശ്രീനാരായണന്റെ ഏകലോകദര്‍ശനത്തിന്റെ പൊരുളും അദൈ്വതംതന്നെ. ആളായ ആളെല്ലാം ലോകം ഏകമാണെന്നു കണ്ടുമനസ്സിലാക്കാനും മറ്റും നാടുവിട്ടോടുന്ന കാലമാണിത്. നാട്ടിലിരുന്നാല്‍ ലോകം ഒന്നാണെന്നു മനസ്സിലാക്കാന്‍ പറ്റുമോ? ഇവര്‍ യാത്ര കഴിഞ്ഞു സ്വന്തം നാട്ടിലും വീട്ടിലും തിരിച്ചെത്തുമ്പോഴേക്കും ഇവരുടെ ലോകം സ്വന്തം നാടും വീടുമായി ചുരുങ്ങിപ്പോകുന്നു. എന്നാല്‍, സഹ്യാദ്രിക്കും അറബിക്കടലിനും അപ്പുറം ഏറെയൊന്നും സഞ്ചരിക്കുകയോ സഞ്ചരിക്കാന്‍ ബദ്ധപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വെറും നാടന്‍സംന്യാസി ഒന്നര നൂറ്റാണ്ടിനുമുന്‍പ് ഈ കേരളത്തില്‍ നിന്ന് ഈ തത്ത്വം ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ഊടുവഴികളിലൂടെയും വയല്‍വരമ്പുകളിലൂടെയും കാലു കുഴയുവോളം നടന്നുനടന്ന് ഒടുവില്‍ വിശ്വഹൃദയത്തിന്റെ രാജബിന്ദു പ്രാപിച്ച അത്ഭുതപുരുഷനാണ് അദ്ദേഹം. കരയും കടലും ആകാശവും താണ്ടി, വിഭിന്ന ജനസഞ്ചയങ്ങളുടെ ആദരപ്രകടനങ്ങള്‍ ഏറ്റുവാങ്ങി, വിശ്വബോധത്തിന്റെ വേലിയേറ്റത്തില്‍പ്പെട്ടു നട്ടംതിരിഞ്ഞ്, നാട്ടില്‍ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് അയല്‍ദേശക്കാരുമായി കലഹിച്ച് അണുഭേദനശക്തിയിലൂടെ വിശ്വഭേദനത്തിനുപോലും മടിക്കാത്തവണ്ണം സമരനായകന്മാരായി മാറുന്ന പാശ്ചാത്യ രാഷ്ട്രനേതാക്കളില്‍നിന്നു വ്യത്യസ്തമാണ് നാരായണഗുരുവിന്റെ പ്രവര്‍ത്തനപരിപാടി. അദ്ദേഹം പിന്തുടര്‍ന്ന പാരമ്പര്യം പടിഞ്ഞാറ് ഇന്നും വേണ്ടത്ര മനസ്സിലാക്കാന്‍ മിനക്കെട്ടിട്ടില്ലാത്ത ആത്മസംസ്‌കാരത്തിന്റേതാണ്. ഹതവിധിയെന്നു പറയട്ടെ, ഈ ആത്മസംസ്‌കാരം ഇന്നു പാശ്ചാത്യരെന്നതുപോലെ ഏതു കിഴക്കിനും അജ്ഞാതമായി കഴിയുന്നു.

'മനുഷ്യന് ഒന്നും അന്യമല്ല' എന്ന വാദത്തിന്റെ പരകോടിയിലെത്തുന്ന അനുഭൂതിയാണ് അദൈ്വതബോധം. ലോകത്തിലെ ഏറ്റവും ദൂരം കൂടിയ യാത്ര ആ ബോധത്തിലേക്കുള്ള യാത്രയാണ്. ആ യാത്ര നടത്താന്‍ ഒരു മില്ലിമീറ്റര്‍ പോലും സഞ്ചരിക്കേണ്ടതില്ലെന്ന വൈരുധ്യത്തില്‍ ഉറച്ചുനില്ക്കുന്നു ഭാരതത്തിലെ ഋഷികളുടെ സഞ്ചാരവിദ്യ. ഉപനിഷത്തുകള്‍ അതിനെ 'ദേവയാനം' എന്നു വിളിച്ചു. സത്യമാണ് അതിന്റെ വഴി. അടഞ്ഞുപോയ ഈ മാര്‍ഗം തുറന്നുകാട്ടാന്‍ മുതിര്‍ന്നു ശ്രീനാരായണന്‍. ബാഹ്യജീവിതത്തോടുപോലും കൂടുതല്‍ അടുക്കുന്നതിനുവേണ്ടി അവര്‍ ബാഹ്യജീവിതത്തില്‍നിന്ന് അകന്നുകഴിഞ്ഞു. ഇതും വൈരുധ്യംതന്നെ! അവനവനെ മനസ്സിലാക്കാത്തവന്‍ ലോകത്തെ മനസ്സിലാക്കുവാന്‍ അര്‍ഹനല്ലെന്ന്, ആ പാരമ്പര്യത്തിന്റെ പാവനത മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഗുരുദേവനു കഴിഞ്ഞു.

നാല്പതു കൊല്ലംമുന്‍പു പടിഞ്ഞാറ് അഭിനയിക്കപ്പെട്ട ഒരു ഏകലോകനാടകത്തിന്റെ തമാശ ഇപ്പോള്‍ ഓര്‍മവരുന്നു. അതില്‍ പ്രത്യക്ഷപ്പെട്ട് അഭിനയിച്ച നടന്‍, അമേരിക്കയില്‍ പ്രസിഡന്റ് പദത്തിനുവേണ്ടി മത്സരിച്ചു തോറ്റ്, ഒടുവില്‍ ഏകലോകം കാണാമല്ലോ എന്നു കരുതി 1942 ആഗസ്ത് 26-ാം തീയതി ന്യൂയോര്‍ക്കില്‍നിന്ന് ഒരു ബോംബര്‍ വിമാനത്തില്‍ കയറി മുപ്പതിനായിരത്തിലധികം നാഴിക സഞ്ചരിച്ച്, നാല്പത്തൊമ്പതു നാള്‍കൊണ്ടു ലോകം ദര്‍ശിച്ചു തിരിച്ചുവന്ന് ഏകലോകം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു ധാരാളം പണം സമ്പാദിച്ചു പിന്നീട് നിര്യാതനായ വെന്‍ഡല്‍ വില്കി ആയിരുന്നു. ഇന്ന് ആ വില്കി എവിടെ?

ശ്രീനാരായണന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന പ്രശാന്തമായ പ്രബോധനം ഇത്തരത്തില്‍ നൈമിഷികമായ ഒരു മസ്തിഷ്‌കചാപല്യത്തിന്റെ വീര്‍പ്പടങ്ങലായിരുന്നില്ല. ഹിമാലയംപോലെ ഉയര്‍ന്നും ഹിന്ദുസമുദ്രംപോലെ പരന്നും കിടക്കുന്നുവെന്നു പറഞ്ഞാല്‍പ്പോലും മതിയാകാത്ത ഒരു സത്യാനുഭവത്തിന്, ഭാരതത്തില്‍ ഇടയ്ക്കിടെ ഉണ്ടാകാറുള്ള അനുസ്പന്ദനങ്ങളില്‍ ഒന്നായിരുന്നു അത്. വിമാനത്തില്‍ കയറിപ്പോകാതെയും പുസ്തകങ്ങള്‍ വായിച്ചു പ്രബന്ധങ്ങള്‍ രചിക്കാതെയും അത് പ്രാപിക്കാന്‍ സാധിക്കുമെന്ന് ശ്രീനാരായണഗുരു തെളിയിച്ചുകാട്ടുകയുണ്ടായി.ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആത്മീയാനുഭവം നേടാന്‍ എത്രയോ എളുപ്പമാണെന്നാണ് ഇങ്ങനെ തെളിയിക്കപ്പെട്ടത്. പക്ഷേ, ക്ലേശങ്ങള്‍ തീരെ ഇല്ലെന്നും പറഞ്ഞുകൂടാ. വിമാനം കയറേണ്ടതുണ്ട്, ഇവിടെയും. അതു ധ്യാനത്തിന്റെ വിമാനമാണെന്നുമാത്രം. അതിലേറി യാത്ര തുടര്‍ന്നുപോകാന്‍ കഴിയുന്ന ഒരാള്‍ക്കു സ്വദേശം ഭുവനത്രയം ആയിത്തീരുന്നു.
നമ്മുടെ ലോകസേവനപരിപാടികള്‍ക്കെല്ലാം യഥാര്‍ഥമായ അധിഷ്ഠാനം, അന്തര്‍ജീവിതത്തിന്റെ അഗാധവിശുദ്ധിയില്‍നിന്ന് ഉറവെടുക്കുന്ന ഏകതാനുഭൂതിയല്ലാതെ മറ്റൊന്നുമല്ലെന്നാണ്, സംശയാലുക്കളുടെ ഈ പ്രമത്തയുഗത്തില്‍ ശ്രീനാരായണന്‍ വെളിപ്പെടുത്തിയത്. സ്വകീയം മാത്രമായ ഒരു മണ്‍പുറ്റില്‍ ഒളിഞ്ഞിരുന്ന് ധ്യാനമെന്ന ആവരണംകൊണ്ടു സ്വയം മൂടിയിരുന്നാല്‍ ലോകദുഃഖത്തിന്റെ പരിശാന്തിക്കുവേണ്ടി പ്രവര്‍ത്തിക്കാനാവില്ലെന്നു മുഗ്ധമതികള്‍ പ്രവചിച്ചതിനെ ഈ ഗ്രാമീണസംന്യാസി ഒട്ടും ഒച്ചപ്പാടില്ലാതെ തിരുത്തിക്കാണിച്ചു. സമാധി അനുകമ്പയുടെ പരമകാഷ്ഠയാണ്. സഹജീവികളെ സ്‌നേഹിക്കുവാനും അവരുടെ ദുഃഖങ്ങളില്‍ സഹതപിക്കാനും അവര്‍ക്കു സുഖം എത്തിക്കുവാനുള്ള ദയാവിലാസം നടത്തുവാനും സര്‍വോപരി ലോകത്തെ മുഴുവന്‍ ഒറ്റയായി പ്രേമിക്കുവാനും, നമുക്കുള്ള ഏകാന്തമായ പ്രചോദനം അദൈ്വതബോധം മാത്രമാണെന്നു ഘോഷിക്കുവാന്‍ ഗുരുദേവന്‍ എല്ലാവര്‍ക്കും നവധൈര്യം നല്കി. ജാതിഭേദവും മതദ്വേഷവും - ഇന്നും
കേരളത്തിന്റെ ശരീരം മുഴുവന്‍ ചിരങ്ങുപോലെ ബാധിച്ചിരിക്കുന്ന രണ്ടു ദുസ്സഹങ്ങളായ രോഗങ്ങള്‍ - മാറണമെങ്കില്‍ ചികിത്സിക്കുന്ന വൈദ്യന് ഈ ഔഷധം ലഭിച്ചിരിക്കണം. അതില്ലാതെ ഈ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഓടിയെത്തുന്ന കപടവൈദ്യന്മാരുടെ നിശ്വാസവായുവേറ്റു കേരളം എന്ന രോഗി ഇന്ന് ആസന്നമൃത്യുവായിത്തീര്‍ന്നിരിക്കയാണ്. ഒരേയൊരു ഔഷധമേ ഉള്ളൂ- സ്‌നേഹമാണ് അത്. സമൂഹസേവകരിലും രാഷ്ട്രീയനേതാക്കളിലും മതപുരോഹിതന്മാരിലും പരമസംന്യാസിമാരിലും അതിന്റെ ഉറവകള്‍ ഇന്നു വറ്റിവരണ്ടുപോയിരിക്കുന്നു. ഇന്നു നമുക്ക് ഏറ്റവും അടുത്തുള്ള അനശ്വരവിമലമായ സ്‌നേഹസ്മൃതി ഈ ഏകലോകദ്രഷ്ടാവില്‍നിന്ന് ഉയര്‍ന്നുവരുന്നു. ആ ആചാര്യന്‍ ദര്‍ശനങ്ങള്‍കൊണ്ടൊരു മാലയുണ്ടാക്കി. ദര്‍ശനമാലയില്‍നിന്നു മധ്യമണിപോലെ തൂങ്ങിക്കിടക്കുന്ന ആശയം ഇതാണ്-'ഏകമേവാദ്വിതീയം.' ഏകലോകം എന്നത്, കലഹിച്ചു നശിക്കാന്‍ നിശ്ചയിച്ച മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന ആ മഹാസത്യത്തിന്റെ മന്ദഹാസമായി ഞാന്‍ കാണുന്നു

Narayanamurte

ഓം ഗുരുചരണം ശരണം!
- കുമാരനാശാൻ   Narayanamurthe!)

നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണ മൂർത്തേ! പരമാചാര്യ നമസ്‌തേ!

ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൽ
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം!
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ! (നാ)

അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനക്കൊച്ചയിലും ഞങ്ങൾ ഭജിപ്പൂ
നിൻപാവനപാദം ഗുരുനാരായണമൂർത്തേ! (നാ)

അന്യർക്കു ഗുണംചെയ്‌വതിനായുസ്സും വപുസ്സും
ധന്യത്വമോടങ്ങാത്മതപസ്സും ബലിചെയ്‌വു
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ! (നാ)

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടൂം
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ! (നാ)

മോഹാകുലരാം ഞങ്ങളെ അങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ
ആഹാബഹുലക്ഷം ജനമങ്ങേതിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ! (നാ)

അങ്ങേത്തിരുവുള്ളൂറിയൊരൻപിൻ വിനിയോഗം
ഞങ്ങൾക്കും ശുഭം ചേർത്തീടുമീ ഞങ്ങടെയോഗം
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ-
മങ്ങാതെ ചിരം നിൻപുകൾപോൽ ശ്രീ ഗുരുമൂർത്തേ!

നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണ മൂർത്തേ! പരമാചാര്യ നമസ്‌തേ!

Thursday 25 July 2013

The Weaver With An Intellectual Mind & Divine Body

The Weaver With An Intellectual Mind & Divine Body And A Common But Divine Woman With Love & Devotion



About 2200 years ago, deep in the south of bhAratham, there lived a simple and noble young woman by name Vasuki. She was the daughter of an affluent farmer, an ordinary village girl. Some say, they, Vasuki and her family, lived somewhere in the present day Chennai, which was and is actually Mylapore.

She lived near where a young weaver lived. Her Father, the farmer, who sow the weaver grow up; was very much impressed by this young weaver with Divine attributes. Therefore, He, the Father decided to give Vasuki in marriage to this weaver boy. However, the weaver boy was not that easy to be convinced to take Vasuki in marriage before a real test. Probably, un-like these days, this was a prevalent form of choice at that time. Tests were common then; as man testing a woman, his prospective wife; or the woman or her parents testing the would-be bridegroom; to see if compatibility existed between those who were being joined together. It was also common for a Guru to test a candidate for disciple, a politician being tested before getting appointed to be a minister, or a soldier getting tested before appointment. It was also common for an ordinary person to test a prospective friend before opening his heart and home for that friend. So, all were in agreement and the ‘bride-to-be’, to be was tested.

The weaver asked Vasuki to take a handful of sand and boil it into ‘cocked rice meal’ for him. She, without the slightest hesitation took up the challenge picked up the sand, cooked it into a very delicious and flavorful rice meal, and served the young man. The young weaver, satisfied by the divine attributes of Vasuki, married her and they turned out to be the best of ideal couples in the whole world; She the Divine, ideal and devoted wife; who never, disobeyed her husband, not even once. She always carried out His wishes implicitly and He the Divine, loving, caring and noble husband ever could be.

This young operate, the weaver; besides weaving cloths for which our land was famous even then, was also an accomplished intellectual and Divine Personality. He was none other than the Great Yogi, ThiruvalluvaR, who provided us with the Greatest of the ethical code of our ancestry and perhaps of the whole world, The Great ThirukkuRaL.  Some say ThiruvalluvaR was the son of one BhagavAn, a Brahmin, and Adi, a Pariah woman whom BhagavAn had married.

One legend says that it was in Madurai, the ancient capital of the kingdom we came to know as “Paandya Kingdom”, where Vasuki and ThiruvalluvaR lived. It may be so, because, Kings were the trustees of art and Culture those days and thus the Great Yogi who was a Poet also might have been or thought to have been associated with that Kingdom in Madhurai. However, really it does not matter much, where they lived. What matters is that they lived and showed us that how great family life can be, if the husband and wife are perfect for each other and also gave us “The ThirukkuRaL”.

Vasuki and ValluvaR had a perfect life. There are quite a few stories, how they complimented each other and how Devine they both were.

One day, Vasuki was drawing water, from the family well just outside the house. (Those days to fetch the water from wells a long wooden pole was setup high above the well. Then a container/bucket lowered into the well with a rope using a wheel on a pole or the pole itself as a pivotal point. Then the water-filled bucket pulled up with hand.) At the exact time, the bucket reached above ground level, and as Vasuki was to take it, ValluvaR called her to come to him. Her dedication was so high that she rushed to him, abandoning the rope. To the astonishment of all, the bucket was in midair, with full of water with no one holding the rope or anyone or anything supporting the bucket. The bucket filled with water, remained suspended in the air defying the law of gravity, until she returned.

On another time, ValluvaR was at breakfast, which consisted of cold rice from the day before (Pazhamchoru or Pazmkanji). The weaver said to his wife, "This rice is too hot to eat. It is burning my fingers!" Vasuki without any hesitation began fanning the rice and steam rose from the rice, a sign of heat, as she cooled it down for him to eat.

Another time, ValluvaR was working with his handloom at midday and dropped a needle to the floor. Even with bright sunlight shining, He called to his wife to bring a lamp so he could look for the lost needle. She immediately lit the oil lamp for her husband without the slightest of hesitation on his demand, which was seemingly unreasonable for the on lookers. Thus was her dedication and love for him, without which, the family life will not be what it should be.

ValluvaR and Vasuki lived a peaceful, loving life for a long time. They had children to delight them and family who offered them support, love and affection in their later life. As it was time for Vasuki to leave the body, which was the Temple of abode for that jeevAtman, ValluvaR asked her, if there was anything, he could do for her. Promptly the answer came, followed by a question. She said, “Yes”, “my Lord, all our life, from the very first day, you asked me to place a small cup of fresh water and a needle beside you at every meal.” “May I know, My Dear Lord, why you asked me to do this?"

ValluvaR said, “I asked for the water and needle to be kept nearby so that; if you ever spilled any food, (mostly rice then) while serving, I wanted to pick it up with the needle and rinse it with the water and eat it to avoid waste. However, my darling, you never dropped a single grain of rice in all these years. There was never an occasion to put the needle and water to use." With a fully satisfied mind, Vasuki passed on.  These stories idealize the perfect couple for a perfect family life.

Vasuki, the wife, the one with the lesser of the intellect and with the lesser knowledge of the two, kept her wifely attitude of never questioning her husband, as He was the one with better knowledge and understanding. She showed the world how a wife should conduct herself perfectly. She, not even once, in all their life, dropped a single grain of rice! Unmistakable was Vasuki and kept her side of the homily affairs perfect. In addition, ValluvaR kept fulfilling His dhaRMam, spreading the words of wisdom, through His words and deeds.

ValluvaR cremated Vasuki according to dedication and returned home. He then wrote: “0’ my beloved, who is sweeter than my daily food, 'O’ my darling, who has never even once disobeyed me, 'O’ gentle one, who rubbing my feet, would go to bed after me and rise before me every single day of our life, are You gone? How can slumber ever come again to my un-slumbering eyes?"

In ThirukkuRaL He wrote, “I now realize that her eyes produce two different effects on me. One: the look of her eyes produces pain in me; and the other, the very same eyes act as a healing balm and removes the pain.” On love, He wrote in ThirukkuRaL; “When the eyes of one convey the message of love, which eyes of the other gladly receive; of what use are the words uttered by lips.” {ThirukkuRaL 1091 and 1100}

Our Spirituality, which is actually ‘braHMavidya’, is not just a religion but the ‘Science of the Absolute’. NaTarAja Guru called it “The Science of the Absolute”, Swami VivekAnandan, called it “the Science of the soul” and ChinmayAanada Swami called it “The Science of the Self”.

Our Spiritual Masters, in fact has prescribed four legitimate goals of human life. They are dhaRMam, aRdham, kAmam and mOkSham. Though the exact meaning cannot be expressed in the language of the British, you may call these as virtue, wealth, love and liberation. Through ThirukkuRaL, ThiruvalluvaR discuss all the four in depth. He discusses everything human needs to function in the roles of the householder, the monk, the King, the merchant, the soldier, the farmer; how all should conduct their life. He discusses good conduct & the bad, wealth, business, government, politics and the building of the nation. He discusses the most important for the family life, the LOVE and the relationships of men and women. (This author is not referring to the present day term ‘relationship’).

ValluvaR also discussed the final goal of life, the MOkSham from birth & rebirth and renunciation. Through ThirukkuRaL, He carefully explains how to live a life while treading the path to that moksham.

The culture of the land portrayed by ThiruvalluvaR in ThirukkuRaL based on two principles, non-violence and a class/casteless society, as the foundation and structure and its economics.

ThirukkuRaL shows us that two centuries before the Christian era was supposed to have begun, the culture of the land of our ancestors, was based upon the non-violence and equality of all. But some Christian missionaries tried to establish that, their Bible have influenced ThirukkuRaL, and they still try doing so. They have been arguing that the ThirukkuRaL filled with such compassion, which can only be found in their bible. How can ThirukkuRaL written, more than 200 years before even the Christian era reported to have started can contain material from bible, written more than 300 years after the Christian era supposed to have started. That makes it a difference of more than500 years. The possibility is for the other way around, the bible being plagiarized from our Spiritual BOOKS. However, you could find many westerners claiming that the ThirukkuRaL was only written in first, second or even the third century ADE. Even the first mantRam of ThirukkuRaL itself is a proof against this. ThiruvalluvaR is referring to the “Absolute” in that, not as ‘God’ (KadavuL or Divam) but ‘Aadi bhagavAn’, which is the equivalent for parabrHMam.

Over and above there is a claim that ThiruvalluvaR was baptized by so-called St Thomas, of whom there is no historical proof and thus never visited our land. Even there is no historical evidence of a Christ ever living as described in the bible.

The life of Vasuki and ValluvaR gives the world a lesson that everyone has a role in this world and obeying the husband is not slavery for the female, and loving and caring for wife do not bring down the stature of husband either. It also tells us that roles of the two cannot be the same.

Success of every family depends on the relation between its members. Husband and wife being the main-stay; the “husband-wife” relation has to be based on Love and Devotion to each other; if not it must be made so; then only Family can be successful. In such a relation the husband shall be the Devan and wife the Devi. Husband should be the worshiped and the wife the worshiper; the same way the wife should be the worshiped and the husband the worshiper. Never one should be the ruler and the other ruled.

Wednesday 24 July 2013

വിദ്യ അല്ല'' ധര്മ്മം'' ആണ് സര്‍വ്വശ്രേഷ്ടമായ സമ്പത്ത്.

ഏതൊരു കുട്ടിക്കും മനപ്പാഠം ആയതും, നമ്മള്‍ എല്ലാവരും പഠിച്ച ഒരു വാചകം ഉണ്ട്. “വിദ്യധനം സര്‍വ്വധനാല്‍ പ്രധാനം” എന്ന്. അര്‍ഥം വിദ്യ ആണ് ഈ ലോകത്തെ ഏറ്റവും അമൂല്യം ആയ സമ്പത്ത് എന്ന് അല്ലെ? 

അങ്ങിനെ ആണ് നിങ്ങള്‍ വിചാരിച്ചതെങ്കില്‍ തെറ്റി. വിദ്യ അല്ല “ധര്മ്മം” ആണ് സര്‍വ്വശ്രേഷ്ഠം. ഗുരുദേവന്‍റെ വചനങ്ങള്‍ നോക്കുക.

ധര്മ്മം ഏവ പരം ദൈവം
ധര്മ്മം ഏവ മഹാധനം
ധര്മ്മസര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം.

ഈ വരികളുടെ അര്ഥം നോക്കാം:

ധര്മ്മം തന്നെയാണ് ഈ പ്രവഞ്ചത്തിന്‍റെ സൃഷ്ടിക്കു കാരണമായ ദൈവം. ആ ധര്മ്മം തന്നെയാണ് ഏറ്റവുംവലിയ സമ്പത്തും. ധര്മ്മം എല്ലായിടത്തും വിജയം കൈവരിക്കുന്നു. ധര്മ്മം മനുഷ്യനെ മോക്ഷത്തിനു ഉപകരിക്കുമാറാകട്ടെ.

ഇന്നത്തെ ഈ ലോകത്ത് വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ കുറവായതുകൊണ്ടാണോ സമൂഹത്തില്‍ ഈ കാണുന്ന മൂല്യച്യുതിയും അധര്മ്മവും വിളയാടുന്നത്? അല്ലല്ലോ? ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്നതിന്‍റെ എത്രയോ മടങ്ങ്‌ ഇന്ന് നമ്മുടെ ഇടയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഉണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. ധര്മ്മം പുലരുന്നില്ല. എവിടെ നോക്കിയാലും അധര്മ്മം പൂര്‍വ്വാധികം ശക്തിയോടെ, തലയെടുപ്പോടെ ഏറ്റവും മുന്പില്‍ത്തന്നെ ഉണ്ട്.

അധര്‍മികള്‍ കപട ധര്മ്മം പ്രസന്ഗിക്കുന്നു. മത തീവ്രവാദികള്‍ കപട മതേതരം പ്രസങ്ങിക്കുന്നു, കപട സന്യാസികള്‍ ആത്മീയത വില്‍ക്കുന്നു, വാക്കുകളിലും, ചിന്തകളിലും, പ്രവര്‍ത്തികളിലും തെറ്റുകള്‍ മാത്രമുള്ള കപട നേതാക്കളുടെ ലോകം. അവരില്ത്തന്നെ പലരും ഉന്നതബിരുദധാരികള്‍., അപ്പോള്‍ വിദ്യ അല്ല പ്രശ്നം. ആത്മീയത ഇല്ലാതെ ബന്ധങ്ങള്‍. “ധര്മ്മം” തൊട്ടു തീണ്ടാത്ത കര്മ്മങ്ങള്‍. അധാര്മികത, അതാണ്‌ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

ഒരു സമൂഹത്തിന്‍റെ മേന്മ ആ സമൂഹം നേടിയ വിദ്യാഭ്യാസ പുരോഗതിയിലല്ല. ആ സമൂഹത്തിന്റെ ധര്മ്മ് ബോധത്തില്‍ ആണ് സമൂഹത്തിന്‍റെ മേന്മ കിടക്കുന്നത്. സര്‍വ്വസ്രെഷ്ടമായ “ധര്മ്മം” എന്ന സമ്പത്ത് ഉള്ളവരെ കൊണ്ട് നിറയുമ്പോള്‍ ആണ് നന്മ നിറഞ്ഞ സമൂഹം സൃഷ്ടിക്കപ്പെടുന്നത് . അതുകൊണ്ടാണ് ഗുരുദേവന്‍ പറഞ്ഞത് ഏറ്റവുംവലിയ സമ്പത്ത് “ധര്മ്മം” ആണെന്ന്.

Tuesday 23 July 2013



Such Mercy that even to an ant
Would brook not the least harm to befall,
O Mercy-Maker do vouchsafe with contemplation
Which from Thy pure Presence never strays.

            Grace yields blessedness; a heart Love-empty
            Disaster spells of every kind.
            Darkness as Love's effacer and as suffering's core,
            Is seed to everything.

Grace, Love, Mercy --all the three
Stand for one same reality --Life's Star.
"He who loves is he who really lives." Do learn
These syllables nine by heart, in place of lettered charm.

            Without the gift of Grace, a mere body
            Of bone and skin and tissue foul is man
            Like water lost in desert sand,
            Like flower or fruit bereft of smell.

Those phases six that life do overtake
Invade not wisdom's pure domain;
Likewise the mercy quality, when human form has gone,
As good reputation's form endures.

            That Dispenser of Mercy, could He not be that reality
            Who proclaiming words of supreme import, the chariot drives,
            Or compassion's ocean, ever impatient for all creation,
            Or who in terms clear non-dual wisdom expounds, the Guru?

In human semblance here is He a divinity,
Or perhaps the law of right in sacred human form?
Is He the pure begotten Son of the Lord Most High?
Or kindly Prophet Nabi, pearl and gem in one?

            Is He that soul personified who with holy ashes once
            Fever drove away and many wonders worked?
            Or yet that other of psychic power who wandering in agony,
            Allayed His ventral distress even with song?

Else is He that sage of crowning fame who uttered once again
That holy script already known and writ in Hara's name?
Or He devoted to the value of the Lord Supreme
Who here departed bodily ere life for him was stilled?

            Dealing bounty here on earth and taking human form
            Is He that Kama-Dhenu cow of all-providing good?
            Or perhaps that wonder-tree of heaven supreme,
            The Deva-Taru which to each its gifts bestows?

Friday 12 July 2013

Add caption

കേവലം നിരൂപണാത്മകമായ ഒരു ദുര്‍ബ്ബല നിലപാടല്ല അദ്വൈതം. മറ്റുള്ളവര്‍ അതിരുവിട്ടടുക്കുമ്പോള്‍ അവരെ അദ്വൈതി നിരൂപിക്കുന്നു; നിഷ്പ്രയാസം ദൂരെ എടുത്തെറിയുകയും ചെയ്യുന്നു. പക്ഷേ, സ്വന്തമായ നിലപാട്‌ അദ്വൈതി രൂപപ്പെടുത്തുന്നുണ്ട്‌. നിരൂപണവും ഗ്രന്ഥപ്രദര്‍ശനവും കൊണ്ട്‌ അടങ്ങാതെ നിരൂപിക്കുന്നവന്‍ അദ്വൈതിമാത്രമാണ്‌.
നമ്മുടെ ഈ കൊച്ചുലോകത്തില്‍, ഈ ജഗത്തില്‍, വ്യക്തിത്വമെന്നൊന്നില്ല. വിചാരവും വികാരവും, മനസ്സും ശരീരവും, മനുഷ്യരും മൃഗങ്ങളും ചെടികളുമൊക്കെ സദാ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്‌, പക്ഷേ പ്രപഞ്ചത്തെയാകമാനം ഒരൊറ്റയായി എടുത്തുനോക്കുക. അതിന്‌ മാറാനോ അനങ്ങാനോ കഴിയുമോ? തീര്‍ച്ചയായുമില്ല. കൂടുതല്‍ പതുക്കെ ചലിക്കുന്നതോ ചലിക്കാത്തതോ ആയ ഒന്നിനെ അപേക്ഷിച്ചേ ചലനം സാദ്ധ്യമാകൂ. അതുകൊണ്ട്‌ പ്രപഞ്ചമാസകലം, ഒരൊറ്റയെന്ന നിലയില്‍ നിശ്ചലമാണ്‌. വികാരം ഇല്ലാത്തതാണ്‌. അപ്പോള്‍ നിങ്ങള്‍ ഒരു വ്യക്തിയാകുന്നത്‌ നിങ്ങളെല്ലാവരും ചേര്‍ന്ന്‌ അതാകുമ്പോഴാണ്‌. ‘ഞാനാണ്‌ പ്രപഞ്ചം’ എന്ന സാക്ഷാത്കാരം കൈവരുമ്പോഴാണ്‌. അതിനാല്‍ വേദാന്തി പറയുന്നു, രണ്ടുള്ളിടത്തോളം കാലം ഭയത്തിനറുതിവരികയില്ലെന്ന്‌. മറ്റൊരുവിനെ കാണാതെയും മറ്റൊരുവന്റെ സത്ത അനുഭവപ്പെടാതെയും വരുമ്പോഴേ, എല്ലാം ഒന്നാകുമ്പോഴേ, ഭയം തീരൂ: സംസാരം മാഞ്ഞുപോകൂ. അതിനാല്‍ അദ്വൈതം നമ്മെ പഠിപ്പിക്കുന്നു, മനുഷ്യന്‍ വ്യക്തിയാകുന്നത്‌ അവന്‌ സാമാന്യഭാവം വരുമ്പോഴാണെന്നും, അമരനാകുന്നത്‌ സ്വയം പ്രപഞ്ചമാകുമ്പോഴാണ്‌. അപ്പോള്‍ പ്രപഞ്ചമെന്ന്‌ വിളിക്കപ്പെടുന്നത്‌ ഈശ്വരനെന്ന്‌ വിളിക്കപ്പെടുന്നതുതന്നെ, സത്തയെന്ന്‌ വിളിക്കപ്പെടുന്നതുതന്നെ, പൂര്‍ണമെന്ന്‌ വിളിക്കപ്പെടുന്നതുതന്നെ.നമ്മളും നമ്മളുടെ മനോഭാവമുള്ളവരും കാണുന്ന ലോകം അഭിന്നമായ ആ ഏകസത്തയാണ്‌.

അവനിവാഴ്വിന്‍ തലപ്പത്തിരിപ്പവന്‍
അധിനിവേശം മഹാമന്ത്രമാക്കിയോന്‍
അലിവിന്നാധാരമില്ലെങ്കിലെങ്ങനെ
മനുജനായ്ക്കാലമോര്‍ക്കുവതെപ്പൊഴും

പിഴകളെണ്ണിത്തിരിക്കുവാനൊക്കൊലാ
ഹിതമതോടെയുമല്ലാതെയും ദിനം
ഹൃദയമൊന്നില്‍ പിഴാബോധമേശിയാല്‍
അതുവരേയ്ക്കുള്ള പാപമോ ശൂന്യമായ്

വിടജപങ്ങള്‍ കലികാലകേളികള്‍
ചകിതമാനസത്തേങ്ങലിന്നൊച്ചകള്‍
അണുപിളര്‍ന്നും മഹാമാരി തൂകിയും
സഹജജീവിതം താറുമാറാക്കുവോര്‍

ഹൃദയമുള്ളില്‍ വിഷപ്പാമ്പൊളിച്ചവര്‍
പുണരുമെങ്കിലും കത്തിയാഴ്ത്തുന്നവര്‍
ഗുരുവചസ്സിന്റെ ഗംഗ തൊടാത്തവര്‍
വികടലോകം ഭരിച്ചു മുടിപ്പവര്‍

ഇനിയുമേറെ വൈകീടൊല്ലേ കൂട്ടരേ
ഹൃദയജാലകം മെല്ലെത്തുറന്നിടൂ
തരളമാമെന്റെ ഗുരുദേവഗീതികള്‍
അമൃതമായ് നിന്റെ ഹൃദയത്തിലൂറട്ടെ

മധുകണമുണ്ടുറങ്ങാതെ വണ്ടേ നീ
മതിവരുംവരെ പാടിനടക്കുക
മഹിതമാനസ ഗീതങ്ങളായെന്റെ
മനിതസ്നേഹിയാം ഗുരുവിന്‍ കരുണകള്‍!

മഹേശപൂജ

മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട;
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ മനുവുരുവിട്ടുമിരിക്കില്‍ മായ മാറും";
എന്ന ശ്രീ നാരായണ ഗുരുദേവന്റെ അമൃതവാണികള്‍ ഇവിടെ വളരെയേറെ പ്രസക്തമാണ്. മനസ്സാകുന്ന പുഷ്പം മഹേശ്വരന് സമര്‍പ്പിച്ച് എപ്പോഴും ഈശ്വര ചിന്തയില്‍ രമിച്ചൂ കഴിയുന്ന മഹാത്മാക്കള്‍ക്ക് ഇങ്ങനെ ക്ഷേത്ര ദര്‍ശനമോ പുഷ്പാഞ്ചലിയോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല. പക്ഷെ അതിനു കഴിയാത്തവര്‍ പൂക്കള്‍ പറിച്ച് ഭഗവാന് അര്ച്ച്ചിക്കുക, ഒപ്പം "ഓം നമശ്ശിവായ; ഓം നമോ നാരായണായ; ഓം പരാശക്തിയേ നമ:" മുതലായ മഹാ മന്ത്രങ്ങള്‍ മുടങ്ങാതെ ജപിച്ചു കൊണ്ടിരിക്കുക. കാലാന്തരത്തില്‍ ചിത്തശുദ്ധി വഴി തീര്‍ച്ചയായും ജ്ഞാനോദയം ഉണ്ടാകുന്നതാണ്.

Wednesday 10 July 2013

ശ്രീനാരായണഗുരുദേവൻ സഞ്ചരിച്ച റിക്ഷാവണ്ടി

ശിവഗിരി സ്കൂള്‍ പണിയുന്ന കാലം. ടാര്‍ ചെയ്യാത്ത വലുതും ചെറുതുമായ കൂര്‍ത്ത പാറക്കഷണങ്ങ-ള്‍ നിറഞ്ഞ വഴിയിലൂടെ പണി സ്ഥലത്തേയ്ക്ക് ഗുരുദേവന്‍ നടന്നു പോകാറുണ്ടായിരുന്നു. ഒരു ദിവസം തിരികെ വന്ന ഗുരുവിന്‍റെ പാദങ്ങളി-ല്‍ പല ഭാഗത്തും രക്തം പൊടിഞ്ഞിരിക്കുന്നത് ശിഷ്യന്മാര്‍ കണ്ടു. ഏതോ പച്ചില പറിച്ച് പുരട്ടിയപ്പോള്‍ മുറിവുണങ്ങി. ഈ സംഭവം അറിഞ്ഞ പ്രാക്കുളം പുതുവേലില്‍ അയ്യന്‍ കേശവന്‍ എന്ന ഗൃഹസ്ഥ ശിഷ്യന്‍ വ്രണിത ഹൃദയനായി തൃപ്പാദ സന്നിധിയിലെത്തി. വൈദികമഠത്തിന്‍റെ വരാന്തയില്‍ ഒരു കസേരയില്‍ വിശ്രമിക്കുകയായിരുന്ന അവിടുത്തെ മുന്‍പില്‍ തൊഴുകൈകളോടെ കേശവന്‍ നിന്നു. തുടര്ന്ന് നടന്ന സംഭാഷണം.

ഗുരുദേവന്‍ :- കേശവന് എന്താണാവശ്യം? 
കേശവന്‍ :- ഞാന്‍ തൃപ്പാദങ്ങളി-ല്‍ നിന്നും അനുവാദം 
വാങ്ങാനഗ്രഹിക്കുന്നു.
ഗുരുദേവന്‍ :- പണച്ചെലവുണ്ടാക്കുന്ന കാര്യത്തിനല്ലേ?
കേശവന്‍ :- പണം ചെലവായാലും അതു മൂലം ആനന്ദമുണ്ടാകും.
ഗുരുദേവന്‍ :- ആനന്ദം ലഭിക്കുന്നത് അവരവരുടെ പ്രവര്‍ ത്തനത്തിന്‍റെ ഫലമായിട്ടാണ്. കേശവന്‍റെ ആഗ്രഹം എന്താണ്?
കേശവന്‍ :- ഒരു റിക്ഷാ വാങ്ങി തൃപ്പാദങ്ങളില്‍ കാഴ്ച 
വയ്ക്കണമെന്നുള്ളതാണ് ആഗ്രഹം. 
ഗുരുദേവന്‍ :- നാം റിക്ഷാ ഉപയോഗിക്കാറില്ലല്ലോ?
കേശവന്‍ :- തൃപ്പാദങ്ങള്‍ ചെറിയ യാത്രയ്ക്ക് റിക്ഷാ 
ഉപയോഗിക്കണമെന്നതാണ് എന്‍റെ ആഗ്രഹം. 
ഗുരുദേവന്‍ :- നാം സുഖമായിട്ടു നടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.
കേശവന്‍ :- ഇന്നലെ കൂര്ത്തു മൂര്ച്ച യേറിയ കല്ലുകളില്‍ തട്ടി 
തൃപ്പാദങ്ങളുടെ കാല്‍ മുറിഞ്ഞിരിക്കുന്നത് 
കാണാനിടയായി.
ഗുരുദേവന്‍ :-നാംവേളിമലയിലുംമരുത്വാമലയിലുംഅരുവിപ്പുറത്തും 
സഞ്ചരിച്ച കാലത്ത് കല്ലും, മുള്ളും, കാടും, മേടും 
ഉണ്ടായിരുന്നു. അവിടത്തെക്കാള്‍ എത്രയോ സുഖമുള്ള 
അവസ്ഥയാണ്‌ ഇവിടത്തേത്. ഇവിടത്തെ മണ്ണ് പൂമെത്ത 
പോലെ കിടക്കുകയല്ലേ? 
കേശവന്‍ :- എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് 
ഒരു റിക്ഷാ വാങ്ങി കാഴ്ച വയ്ക്കുക എന്നത്.
ഗുരുദേവന്‍ :- റിക്ഷാ വാങ്ങുമ്പോള്‍ അതു വലിക്കാന്‍ ആളു 
വേണ്ടേ? ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ റിക്ഷയില്‍ 
ഇരുത്തി വലിച്ചു കൊണ്ടു പോകുന്നത് നന്നല്ല. അത് 
പാപമാണ്. 
കേശവന്‍ :- തൃപ്പാദങ്ങളെ ആ റിക്ഷയിലിരുത്തി വലിക്കുമ്പോള്‍ 
ഞങ്ങള്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്‍ ആ 
പാപം തീരുമെന്നാണ് ഞങ്ങളുടെ വിശ്വാസം. 
ഗുരുദേവന്‍ :- വിശ്വാസം രക്ഷിക്കട്ടെ.

ആ സംഭാഷണം അവിടെ അവസാനിച്ചു. തിരികെ വീട്ടിലെത്തിയ കേശവന്‍ അറിയിച്ച വിവരങ്ങള്‍ കേട്ട് കുടുംബാംങ്ങ ള്ക്കു ണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. നവീന രീതിയിലുള്ള റിക്ഷാ വാങ്ങുന്നതിനെ കുറിച്ചായിരുന്നു പിന്നീടുള്ള ആലോചന. അക്കാലത്ത് അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെ തെളിഞ്ഞു. “ കൊച്ചിയിലെ കമ്പനിയുമായി സംസാരിച്ചു നോക്കാം. ഒരു പക്ഷേ അവര്‍ വിദേശത്ത് നിന്നു റിക്ഷാ വരുത്തി തരും ” കയര്‍ വ്യവസായം നടത്തി വന്നിരുന്ന കേശവന്‍ മുതലാളിക്ക് കൊച്ചിയിലെ പല പ്രമുഖ കമ്പനികളുമായി അടുപ്പമുണ്ടായിരുന്നു. ഒരു കമ്പനിയോട് വിവരം അറിയിച്ചപ്പോള്‍ ജപ്പാനില്‍ നിന്ന്‍ ഒരെണ്ണം വരുത്താമോ എന്നാലോചിക്കം എന്നു മറുപടി കിട്ടി. കമ്പനിയുടെ പരിശ്രമം കൊണ്ട് അക്കാലത്ത് എഴുനൂറു രൂപ വില വരുന്ന ഒരു റിക്ഷാ വരുത്തി മുതലാളിയെ ഏല്പ്പി്ച്ചു. 

അലങ്കരിച്ച റിക്ഷാ വഞ്ചിയില്‍ കയറ്റി പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടു കൂടി ശിവഗിരിയില്‍ എത്തിച്ചു. ആഹ്ലാദ ഭരിതരായിരുന്ന ജനത ഈ കാഴ്ച കാണുവാന്‍ അവിടെ നേരത്തെ തന്നെ തടിച്ചു കൂടിയിരുന്നു. 

സുസ്മേര വദനനായ ഗുരുദേവന്‍ ഇങ്ങനെ കല്പ്പിച്ചു. 

" കേശവന്‍പണം ധാരാളം ചെലവാക്കിയിരിക്കുന്നല്ലോ. 
ഈപണംപാവപ്പെട്ടകുട്ടികളുടെവിദ്യാഭ്യാസകാര്യത്തിനുഉപയോഗിക്കാമായിരുന്നു.”

ആരും ഒരക്ഷരം മറുപടി പറഞ്ഞില്ല. നിറഞ്ഞു നിന്ന നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് വിനയാന്വിതനായി കേശവന്‍ മുതലാളി അപേക്ഷിച്ചു.

കേശവന്‍ :- ഒരു അപേക്ഷയുണ്ട്.
സ്വാമി :- എന്താണ്?
കേശവന്‍ :- തൃപ്പാദങ്ങ ള്‍ വണ്ടിയി ല്‍ കയറി ഇരിക്കണം. ഞങ്ങള്‍ 
തന്നെ ആദ്യമായി വണ്ടി വലിക്കും.
സ്വാമി :- “നിങ്ങളുടെ ആഗ്രഹം നടക്കട്ടെ.”

കേശവന്‍ മുതലാളിയും പ്രാക്കുളത്ത് പലകശ്ശേരിയില്‍ കുഞ്ഞുരാമന്‍ മുതലാളിയും കൂടി റിക്ഷാ വണ്ടി അല്പ്പം മുന്നോട്ടു വലിച്ചു നടന്നു. അക്കാലത്ത് ശിവഗിരിയുടെ മുമ്പില്‍ ഒരു മരപ്പാലം ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോള്‍ തൃപ്പാദങ്ങള്‍ അരുളി. “ മതിയോ, ആശ സാധിച്ചില്ലേ? ഇനി വേറെ ആള്ക്കാ ര്‍ റിക്ഷാ വലിച്ചു കൊള്ളും ” 

(അവലംബം :- ശ്രീനാരായണ ഗുരുദേവന്‍ ജീവചരിത്രം - വാടയില്‍ സദാശിവന്‍ )

റിക്ഷാ ഇന്നും മണ്ഡപത്തില്‍ വളരെ പവിത്രതയോടെ ശിവഗിരിയില്‍ സൂക്ഷിച്ചു വരുന്ന കാര്യം ഏവര്ക്കും അറിവുള്ളതാണല്ലോ.

ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ ശിവലിംഗസ്വാമികള്‍


ഭാരതീയ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരില്‍ ആത്മജ്ഞാനികളായ സന്യാസിവര്യന്മാര്‍ ഏറെയാണ്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരുസ്വാമികള്‍ എന്നിവരുടെ പേരുകള്‍ ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആന്ധ്രയുടെ ആത്മീയവും ഭൗതികവുമായ ഉണര്‍വ്വിന്റെ ആചാര്യന്‍ ശ്രീ സദ്ഗുരു മഹര്‍ഷി മലയാള സ്വാമികള്‍ ആണെന്ന് പറയാം. 

ലോകം മുഴുവന്‍ അറിയപ്പെടുന്ന ഇന്ത്യയിലെ തന്നെ മഹത് ക്ഷേത്രങ്ങളില്‍ തെക്കേ ഇന്ത്യയിലെ പ്രസിദ്ധ ക്ഷേത്രമായ കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ശ്രീ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് 12 കിലോമീറ്റര്‍ തെക്കുഭാഗത്ത് നീങ്ങി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമം. കിഴക്കുഭാഗത്തുകൂടി ഒഴുകി വടക്കുഭാഗത്തുകൂടി പടിഞ്ഞാറ് അറബിക്കടലില്‍ ചെന്നു ചേരുന്ന കനോലി കനാലിനാല്‍ മൂന്നു ഭാഗവും ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ ഭൂപ്രകൃതിയുള്ള ഗ്രാമമാണ് ഏങ്ങണ്ടിയൂര്‍. ആ ഗ്രാമത്തില്‍ കനോലി കനാലിന്റെ തീരത്ത് വേട്ടയ്‌ക്കൊരു മകന്‍ കടവിനടുത്തായി സ്ഥിതിചെയ്യുന്ന മേലേടത്ത് തറവാട് എന്ന ഒരു സാധാരണ കുടുംബത്തിലാണ് വേലപ്പന്‍ എന്ന് പൂര്‍വ്വനാമമുള്ള മലയാളസ്വാമികളുടെ ജനനം. 1885 മാര്‍ച്ച് 27-ാം തിയ്യതി വെള്ളിയാഴ്ച ശ്രീ മേലേടത്ത് കറപ്പന്റെയും ശ്രീമതി നൊട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി ശ്രീ വേലപ്പന്‍ ഭൂജാതനായി. ഇദ്ദേഹമാണ് പിന്നീട് മലയാളസ്വാമികള്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന അസംഗാനന്ദഗിരി സ്വാമികള്‍ ആയത്. കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം മൃദുവായ കിടക്കയില്‍ നിന്നു മാറി വെറും നിലത്തേയ്ക്ക് നീന്തിവന്ന് കിടക്കുമായിരുന്നു. ബാല്യകാലത്തുതന്നെ വേലപ്പന്‍ മറ്റു കുട്ടികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിട്ടാണ് കാണപ്പെട്ടിരുന്നത്. ഈശ്വരഭക്തി, പ്രാണികളോടുള്ള അനുകമ്പ, മനുഷ്യസ്‌നേഹം എന്നിങ്ങനെയുള്ള സാത്വികഗുണങ്ങളാണ് വേലപ്പനില്‍ നിറഞ്ഞ് നിന്നിരുന്നത്. മണിക്കൂറുകളോളം ആ കുട്ടി ധ്യാനനിരതനായി ഇരിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. കൗമാര പ്രായത്തിലേക്ക് പ്രവേശിച്ച വേലപ്പന്റെ ഭക്തി, പ്രായത്തോടൊപ്പം വര്‍ദ്ധിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം സാധാരണ പോലെ അഞ്ചാം വയസ്സില്‍ തിരുനാരായണ യു.പി. സ്‌കൂളില്‍വെച്ച് ആരംഭിച്ചു. നാട്ടിന്‍പുറത്ത് രാമായണമോ ഭാഗവതമോ പാരായണം ചെയ്യുന്നതു കേട്ടാല്‍ അവിടെ ചെന്ന് ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുക പതിവായിരുന്നു. കുട്ടിക്കാലത്തു തന്നെ സന്യാസിമാരെക്കുറിച്ചോ ശ്രേഷ്ഠവ്യക്തികളെക്കുറിച്ചോ ആശ്രമങ്ങളെക്കുറിച്ചോ കേട്ടാല്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും മാത്രമല്ല ജ്ഞാനികളെയും ഭിക്ഷാംദേഹികളെയും സാധുജനങ്ങളെയും കണ്ടാല്‍ വീട്ടില്‍ വിളിച്ചുവരുത്തി ഭക്തിപുരസ്സരം പരിചരിക്കുകയും കഴിയുംവിധത്തില്‍ ഭക്ഷണം നല്‍കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ശ്രീ വേലപ്പഭക്തന്‍ സിദ്ധശിവലിംഗദാസ സ്വാമികളെക്കുറിച്ച് കേള്‍ക്കാനിടയായി. സ്വാമികള്‍ അന്ന് ശ്രീനാരായണ ഗുരുദേവന്റെ ആജ്ഞയനുസരിച്ച് പെരിങ്ങോട്ടുകരയില്‍ ഒരു ആശ്രമം സ്ഥാപിച്ച് തദ്ദേശീയരുടെ മതപരവും ലൗകികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച് വരികയായിരുന്നു. വേലപ്പഭക്തന്‍ ശിവലിംഗസ്വാമികളുടെ ശിഷ്യനായിത്തീര്‍ന്നു. സ്വാമികളില്‍ നിന്ന് അദ്ദേഹം ഉപനിഷത്തുക്കളും, ഗീതയും, ബ്രഹ്മസൂത്രവും പഠിച്ചു. അതിലുപരിയായി ശ്രീനാരായണഗുരുവിന്റെ മഹത്തായ ദര്‍ശനങ്ങള്‍ അദ്ദേഹം ഉള്‍ക്കൊണ്ടു.

ബ്രഹ്മശ്രീ ശിവലിംഗസ്വാമികള്‍ വേലപ്പഭക്തനെ തന്റെ ശിഷ്യനായി അംഗീകരിക്കുക മാത്രമല്ല അദ്ദേഹത്തിന് സിദ്ധോപദേശം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. ആ ഗുരുശിഷ്യബന്ധം വേലപ്പഭക്തരില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി. സംസ്‌കൃതപഠനത്തിനും അതുവഴി വേദാന്തധര്‍മ്മങ്ങളെപ്പറ്റിയും സര്‍വ്വമത സാരങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഏകദേശം 4 വര്‍ഷം അദ്ദേഹം പെരിങ്ങോട്ടുകര ആശ്രമത്തില്‍ ഗുരുകുലവാസം ചെയ്തു. ഇടയ്‌ക്കെല്ലാം നാരായണഗുരുവിന്റെ സന്ദര്‍ശനവും അവിടെയുണ്ടാവുക പതിവായിരുന്നു. ഗുരുവിന്റെ മഹാസന്ദേശങ്ങള്‍ വേലപ്പഭക്തരില്‍ വലിയ സ്വാധീനം ചെലുത്തി. അപരനുവേണ്ടി സഹര്‍നിശം പ്രയത്‌നിക്കാന്‍ പ്രേരണയുണ്ടായി അതിന്റെ വെളിച്ചത്തില്‍ വേലപ്പഭക്തര്‍ പെരിങ്ങോട്ടുകരയില്‍ ഒരത്താണി സ്ഥാപിച്ചു. ഒരു കിണര്‍ കുഴിപ്പിച്ചു. കന്നുകാലികള്‍ക്ക് വെള്ളം കുടിക്കാന്‍ ഒരു കരിങ്കല്‍ തൊട്ടി നിര്‍മ്മിച്ചു. യഥാര്‍ത്ഥത്തില്‍ അതൊക്കെ മാത്രമേ വേലപ്പഭക്തരുടെ സ്മാരക പ്രവര്‍ത്തനങ്ങളായി കേരളത്തില്‍ അവശേഷിക്കുന്നുള്ളൂ.

ബ്രഹ്മചാരിയെന്ന നിലയില്‍ ആശ്രമത്തില്‍ താമസിച്ച് പഠനം തുടര്‍ന്ന വേലപ്പന്‍ ശിവലിംഗസ്വാമികളുടെ നിര്‍ദ്ദേശപ്രകാരം ഒരിക്കല്‍ ശ്രീനാരായണഗുരുവിനെ ചെന്നുകണ്ട് അനുഗ്രഹം വാങ്ങുകയുണ്ടായി. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനികവും പ്രായോഗികവുമായി സിദ്ധാന്തങ്ങള്‍ നാരായണാശ്രമത്തില്‍ നിന്നും പരിചയിച്ചിരുന്ന വേലപ്പന് ഈ കൂടിക്കാഴ്ച ഒരര്‍ത്ഥത്തില്‍ വരപ്രാപ്തിയായിരുന്നു. സന്യസിക്കുവാനുള്ള ആഗ്രഹം അടക്കാനാവാതെയായപ്പോള്‍ തന്റെ ഗുരുവായ ശിവലിംഗദാസ സ്വാമികളോട് ആഗ്രഹം തുറന്നുപറഞ്ഞു.

ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം രോഗാതുരയായ മാതാവിനെ പരിചരിക്കാന്‍ സ്വഗൃഹത്തിലേക്ക് തിരിച്ചുവന്ന വേലപ്പഭക്തര്‍ വീട്ടിലെത്തിയിട്ടും ഒരു സന്യാസജീവിതമാണ് നയിച്ചത്. മകന്റെ സന്യാസിഭാവം കണ്ട് മാതാപിതാക്കള്‍ വ്യാകുലപ്പെട്ടു. മൂത്ത ജ്യേഷ്ഠന്മാര്‍ രണ്ടുപേരും വിവാഹിതരായി കഴിഞ്ഞിരുന്നു. അടുത്ത ഊഴം തന്റേതാണെന്ന് യുവാവിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഗൃഹാന്തരീക്ഷത്തില്‍ താമസിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ജീവിതത്തിന്റെ പരമമായ സത്യം താന്‍ ഏകാനായി അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആയതിനാല്‍ 18-ാം വയസ്സില്‍ ഒരര്‍ദ്ധരാത്രി സമയത്ത് അദ്ദേഹം വീടുവിട്ടിറങ്ങി നഗ്നപാദനായി ഭാരതം മുഴുവന്‍ സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ദീര്‍ഘമായ യാത്രയിലാണ് അദ്ദേഹം ഏര്‍പ്പെട്ടത്.

കര്‍ണ്ണാടകയിലാണ് ആദ്യമായി അദ്ദേഹം എത്തിച്ചേര്‍ന്നത്. ഉടുപ്പിയില്‍ മാധവാചാര്യരുടെ ആശ്രമത്തില്‍ കുറേനാള്‍ താമസിച്ച് അദൈ്വതം പഠിച്ചു. പിന്നീട് പശ്ചിമതീരത്തുകൂടി മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ചു. സൗകര്യമുള്ളിടത്ത് തങ്ങിയും വിശുദ്ധരും ജ്ഞാനികളുമായ ആചാര്യന്മാരെ സന്ദര്‍ശിച്ചും ആ യാത്ര തുടര്‍ന്നു. ഹരിദ്വാര്‍, ഋഷികേശ്, ബദരീനാഥ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാശി വഴി ഗംഗയിലും കൊല്‍ക്കത്തയിലും എത്തി. അവിടെ നിന്ന് ദക്ഷിണേന്ത്യ ലക്ഷ്യമാക്കി തീര്‍ത്ഥാടനം തുടര്‍ന്നു. അവസാനം തിരുപ്പതിയിലെത്തി. അവിടെ ഗോഗര്‍ഭ പാണ്ഡവഗുഹയില്‍ തപസ്സനുഷ്ഠിച്ചു. പന്ത്രണ്ടര കൊല്ലം അവിടെ കഴിച്ചുകൂട്ടി. നാടും വീടും വിട്ട് എന്തിനുവേണ്ടി മഹാത്യാഗം ചെയ്തുവോ അതിന്റെ ശരിയായ ഫലം ആത്മസാക്ഷാത്ക്കാരം ആ സാധകന് കൈവന്നു. സര്‍വ്വരാലും ആരാധ്യനായ ഒരു മഹാത്മാവായി ആ ബ്രഹ്മചാരി രൂപാന്തരപ്പെട്ടു. തപസ്സനുഷ്ഠിക്കുന്ന സമയത്ത് തീര്‍ത്ഥാടനകേന്ദ്രമായ തിരുപ്പതിയില്‍ വരുന്നവരും അവിടെ തന്നെയുള്ളവരും ഗോഗര്‍ഭഗുഹയില്‍ തപസ്സിരിക്കുന്ന മുനിമാരും പേരറിയാത്തതിനാല്‍ കാഴ്ചയില്‍ മലയാളിയാണെന്ന് തോന്നിയതിനാലും അവര്‍ മലയാളസ്വാമിയെന്ന പേര് വിളിച്ചുതുടങ്ങി. അങ്ങനെയാണ് മലയാളസ്വാമി എന്ന നാമം അദ്ദേഹത്തിന് ലഭിച്ചത്. ഈ കാലയളവില്‍ അദ്ദേഹം രചിച്ച പ്രധാന ഗ്രന്ഥങ്ങളിലൊന്നായ ശുഷ്‌കവേദാന്ത തമോഭാസ്‌കരം എന്ന കൃതി എഴുതി ഭക്തര്‍ക്ക് നല്‍കിയത്. പല പണ്ഡിതന്മാരും മറ്റുള്ളവരും അത് വായിച്ച് സ്വാമിയുടെ കഴിവ് മനസ്സിലാക്കിയതോടെ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ സ്വാമിയുടെ അനുയായികളായി മാറി.

നിത്യവും വെങ്കിടേശ്വര തിരുപ്പതി ക്ഷേത്രത്തില്‍ ചെന്ന് സ്വാമി ധ്യാനിക്കുമായിരുന്നു. വെങ്കിടേശ്വരന് തുളസിമാല സമര്‍പ്പിക്കാനായി അവിടെ ധാരാളം തുളസിച്ചെടികള്‍ സ്വാമിജി വളര്‍ത്തിയിരുന്നു. സ്വാമികളുടെ ഭക്ഷണം ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന നിവേദ്യമായിരുന്നു. ചിലപ്പോള്‍ ഗുഹാപരിസരത്തുള്ള ഭക്തന്മാര്‍ ഭക്ഷണം പാകംചെയ്ത് നല്‍കും. വെങ്കിടേശ്വര ക്ഷേത്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി, അവിടങ്ങളില്‍ പിച്ചതെണ്ടുകയും ദൂഷിതവലയത്തില്‍ അകപ്പെടുവാന്‍ സാധ്യതയുള്ളവരുമായ കുട്ടികള്‍ക്കുവേണ്ടി ഒരു വിദ്യാലയം ആരംഭിക്കുവാന്‍ സ്വാമികള്‍ ഏര്‍പ്പാട് ചെയ്തു. വൈകീട്ട് 6 മണി മുതല്‍ 8 വരെയായിരുന്നു സ്‌കൂള്‍ സമയം. നിത്യവും ഹാജരാവുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ദൈനംദിന പാഠങ്ങള്‍ അന്നന്ന് മനപാഠമാക്കുക, പുകവലിക്കാതിരിക്കുക, ഇതായിരുന്നു സ്വാമിജി കുട്ടികള്‍ക്കു നല്‍കിയിരുന്ന ഉപദേശം. നാലം മാസം കഴിഞ്ഞപ്പോഴേക്കും നാലു കുട്ടികള്‍ ഒഴികെ മറ്റാരും വരാതായി. ഈ നാലുപേര്‍ക്കും സ്വാമി സംസ്‌കൃതം പഠിപ്പിച്ചു. ഇതൊരു തുടക്കമായിരുന്നു. ആന്ധ്രയില്‍ മലയാള സ്വാമികളുടെ വിദ്യാഭ്യാസപരവും സാമൂഹ്യപരിഷ്‌കരണപരവുമായ മഹാപ്രസ്ഥാനം തിരുപ്പതിയില്‍ നിന്നും ആരംഭിച്ചു.

കോട്ടബേഡു എന്ന സ്ഥലത്താണ് മലയാളസ്വാമി ആദ്യമായി ഒരു മഠം സ്ഥാപിച്ചത്. 1922ല്‍ അവിടുത്തെ ജനങ്ങള്‍ 6 ഏക്കര്‍ സ്ഥലം ദാനം നല്‍കി. എന്നാല്‍ നികുതി അടയ്ക്കാത്തതിനാല്‍ വെങ്കിടഗിരി രാജാവ് സ്വാമിജിക്കെതിരെ കേസെടുത്തു. എന്നാല്‍ സ്വാമിജിയുടെ പ്രശസ്തിയും മഹത്വവും മനസ്സിലാക്കി രാജാവ് കേസ് പിന്‍വലിക്കുകയും നികുതി സ്വയം അടയ്ക്കുകയും ചെയ്തു. ഗോഗര്‍ഭയില്‍ താമസിക്കുന്ന കാലത്താണ് സ്വാമിജി സുപ്രസിദ്ധമായ ശുഷ്‌ക്കവേദാന്ത തമോഭാസ്‌ക്കരം എന്ന സിദ്ധഗ്രന്ഥം എഴുതിയത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയേയും തെറ്റായ ആചാരങ്ങളേയും എതിര്‍ക്കുന്നതായിരുന്നു ഈ ഗ്രന്ഥം. വേദോപനിഷത്തുക്കള്‍ക്ക് സ്വാമിജി നല്‍കിയ വ്യാഖ്യാനം സവര്‍ണ്ണരെ ശുണ്ഠിപിടിപ്പിക്കുകയുണ്ടായി. ഈ ഉത്തമഗ്രന്ഥം കൂടാതെ ശ്രീ വെങ്കിടേശ്വരപൂജ, പഞ്ചരത്‌നമാല, ധ്യാനമൃതം എന്നീ പ്രസിദ്ധ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ശ്രീ തിരുപ്പതി വെങ്കിടേശ്വര പൂജ, ജാതിമതഭേദമില്ലാതെ ആര്‍ക്കും ചെയ്യാമെന്ന് അദ്ദേഹം എഴുതിയിരുന്നു. അത് അവിടത്തെ പുരോഹിതരെ കോപാകുലരാക്കി. ഇതുകൂടാതെ തെലുങ്കിലും സംസ്‌കൃതത്തിലുമായ 125ഓളം കൃതികള്‍ കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിനു പുറമെ കുറെ പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികള്‍ പരിശോധിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആശ്രമത്തില്‍ പണം മിച്ചം വരുമ്പോള്‍ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിനായി അത് ചെലവഴിക്കും. പണം ഒരിടത്ത് സൂക്ഷിച്ചാല്‍ അത് കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോകും. പുസ്തകങ്ങള്‍ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ അത് നല്ല ഉപയോഗത്തിനായിരിക്കും എന്നത്രെ സ്വാമികളുടെ വാദം.

ജാതീയമായ വിഭാഗീയത വളരെ ആഴത്തില്‍ വേരോടിയിരുന്ന തെലുങ്കുദേശത്ത് മലയാളസ്വാമികളുടെ പരിഷ്‌കരണവാദത്തിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായി. തിരുപ്പതി സന്നിധാനത്തില്‍ വരുന്ന ജനങ്ങള്‍ ഗോഗര്‍ഭയിലേക്ക് ഒഴുകുവാന്‍ തുടങ്ങി. ക്ഷേത്രഭാരവാഹികള്‍ മലയാളസ്വാമികളെ തിരുപ്പതിമലയില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ പ്രവര്‍ത്തിച്ചു. അവസാനം 1926ല്‍ മലയാളസ്വാമി തിരുപ്പതി മലയില്‍ നിന്നും വലിയ ഒരു സംഘം ഭക്തന്മാരുടേയും ശിഷ്യന്മാരുടേയും ഒപ്പം മലയിറങ്ങി. തുടര്‍ന്ന് അതേ വര്‍ഷം തന്നെ ശ്രീകാളഹസ്തി താലൂക്കില്‍ യേര്‍പ്പേട് ഗ്രാമത്തിലുള്ള ശ്രീനന്ദിപര്‍വ്വത താഴ്‌വരയില്‍ 1926 ജൂണ്‍ 3ന് ആ മഹര്‍ഷി സത്തമന്‍ ശ്രീ വ്യാസാശ്രമം സ്ഥാപിച്ചു. അവിടെ ഒരു പുല്‍കുടീരം തീര്‍ത്ത് അതില്‍ താമസമാരംഭിക്കുകയും ചെയ്തു. കാളഹസ്തിയിലെ രാജാവ് ശ്രീകുമാര വെങ്കിടലിംഗമാണ് ആശ്രമത്തിന് വേണ്ട സ്ഥലം ദാനം നല്‍കിയത്. 1927ല്‍ വ്യാസാശ്രമത്തില്‍ നിന്നും സ്വാമികളുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥ ഭാരതി എന്ന പേരില ഒരു മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. ഇന്നും അത് മുടങ്ങാതെ പ്രസിദ്ധീകരിച്ചുവരുന്നുണ്ടെന്ന് മാത്രമല്ല അത് അച്ചടിക്കുന്നതിനുവേണ്ടി ഒരു ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ്സ് തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. 

മലയാളസ്വാമിയെന്ന ലോകഗുരു ആര്‍ഷസംസ്‌കാരത്തെ, യഥാര്‍ത്ഥ സനാതന ധര്‍മ്മങ്ങളെ അത്യന്തം പരിപാലിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശ്രമിക്കുകയുണ്ടായി. തപോബലം കൊണ്ടുണ്ടായ യോഗജ്ഞാനം ലോകനന്മയ്ക്കായി കാഴ്ചവെക്കാന്‍ സ്വാമികള്‍ ബദ്ധശ്രദ്ധനായി. സാധാരണ ജനങ്ങളില്‍ യഥാര്‍ത്ഥമായ ആത്മീയബോധം ഉളവാക്കുവാന്‍ വേണ്ടി സനാതന വേദാന്തജ്ഞാനസഭ എന്ന പേരില്‍ സ്വാമിജി മുന്‍കൈയെടുത്ത് അനേകം സമ്മേളനങ്ങള്‍ നടത്തി. ഇന്നും അത്തരം വേദാന്തസമ്മേളനങ്ങള്‍ ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലായി കൊല്ലംതോറും നടന്നുവരുന്നു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആ സമ്മേളനങ്ങളില്‍ വെച്ച് ഗീതയും, ഉപനിഷത്തുക്കളും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലും വിവരിച്ചുകൊടുത്തുകൊണ്ടിരുന്നു. ഇന്നും അത് വളരെ ഭംഗിയായി നടന്നുവരുന്നു.

മലയാള സ്വാമികളുടെ പ്രവര്‍ത്തനങ്ങളിലൊന്നുംതന്നെ ജാതീയമായ പരിഗണന ഉണ്ടായിരുന്നില്ല. ദൈവം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്; ദൈവം ഒരു സമുദായത്തിന്റെയോ, ജാതിയുടെയോ, രാഷ്ട്രത്തിന്റെയോ മാത്രമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സുവ്യക്തദര്‍ശനം. 1948ല്‍ നടത്തിയ ചാതുര്‍മാസ്യവ്രതത്തില്‍ പങ്കെടുത്ത ഹരിജനങ്ങള്‍ എഴുതിയ കത്ത് ഇപ്രകാരമായിരുന്നു. പരമദയാലുവായ സ്വാമിജി, പറയത്തക്ക യാതൊരു ആഗ്രഹവും കൂടാതെ അവിടുന്ന് ഞങ്ങളെ തത്വജ്ഞാനം പഠിപ്പിച്ചു. കേള്‍ക്കുവാനും പഠിക്കുവാനുമുള്ള അവസരം മാത്രമല്ല ഇവിടെ ഒന്നിച്ച് ഭക്ഷിക്കുവാനും താമസിക്കുവാനും എല്ലാ ചടങ്ങുകളിലും ഒന്നിച്ച് കൂടുവാനും അത് അവസരം ഉണ്ടാക്കിത്തന്നു.

ശ്രീനാരായണഗുരുവിനെപ്പോലെ മലയാളസ്വാമിയും വിദ്യാഭ്യാസത്തിന് പരമമായ സ്ഥാനമാണ് നല്‍കിയത്. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസംകൊണ്ട് മാത്രം സ്വാമികള്‍ സംതൃപ്തനായില്ല. ആത്മീയ വികാസത്തിന് സംസ്‌കൃത വിദ്യാഭ്യാസം അനുപേക്ഷണീയമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആന്ധ്രയില്‍ താഴ്ന്ന ജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കും സംസ്‌കൃതം പഠിക്കുവാന്‍ അവകാശം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലേക്ക് അവര്‍ക്ക് പ്രവേശിക്കുവാനും കഴിഞ്ഞിരുന്നില്ല. മലയാളസ്വാമികളാണ് അവര്‍ക്കിടയില്‍ ആദ്യമായി സംസ്‌കൃത വിദ്യാഭ്യാസം പ്രചരിപ്പിച്ചത്. വ്യാസാശ്രമത്തിലെ സംസ്‌കൃതസ്‌കൂളില്‍ നിന്ന് പഠിച്ചുപോയ പണ്ഡിതന്മാര്‍ ഇന്ന് ഇന്ത്യയില്‍ അത്യുന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്. സ്വാമികള്‍ ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം സ്ത്രീകളുടെ വിദ്യാഭ്യാസമായിരുന്നു. അഭ്യസ്തവിദ്യരായ അമ്മമാര്‍ക്ക് മാത്രമേ സ്വഭാവശുദ്ധിയും ഓജസ്സുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ കഴിയുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഞാന്‍ നിങ്ങള്‍ക്ക് തരുന്ന അതേ നാണയം - സ്‌നേഹം - നിങ്ങള്‍ മറ്റുള്ളവര്‍ക്കും നല്‍കുക. സ്‌നേഹം ഒരു നാണയമാണ്; ഏതു രാജ്യത്തും വിനിമയമുള്ള നാണയം. ഈ ഉദ്‌ബോധനത്തില്‍ അദ്ദേഹത്തിന്റെ ജീവിത ദര്‍ശനം സുവ്യക്തമാണ്.

നാരായണഗുരുവിനെപ്പോലെ മലയാളസ്വാമികളും വെള്ളവസ്ത്രധാരിയായിരുന്നു. മലയാള സ്വാമികള്‍ക്ക് കാവിവസ്ത്രം ധരിക്കേണ്ടിവന്നത് തന്റെ ശിഷ്യന്മാരായ സന്യാസിമാരുടെ നിര്‍ബന്ധത്തിലാണ്. വിദ്യാഭ്യാസത്തിനും മറ്റുമായി ഉത്തരേന്ത്യയിലും മറ്റ് ആശ്രമങ്ങളിലും ചെന്ന ശിഷ്യന്മാര്‍ക്ക് ഗുരുവിന്റെ വെള്ള വസ്ത്രധാരണം പ്രയാസമുണ്ടാക്കി. വെള്ള വസ്ത്രം ധരിച്ച ഗുരുവിന്റെ ശിഷ്യന്മാരെ കാവിവേഷധാരികളായ സന്യാസിമാര്‍ സ്വീകരിച്ചില്ല. ഇക്കാരണത്താല്‍ മലയാളസ്വാമികള്‍ 1936ല്‍ സ്വാമിയുടെ ശിഷ്യന്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ശ്രീനാരായണഗുരുവിന്റെ പ്രധാന ശിഷ്യരില്‍ ഒരാളായ ശ്രീ ശങ്കരാനന്ദയതീശ്വര സ്വാമികളില്‍ നിന്ന് കാശിയില്‍ വെച്ച് സന്യാസം സ്വീകരിച്ചു. കൂടാതെ അസംഗാനന്ദഗിരി എന്ന സന്യാസനാമവും സ്വീകരിച്ചു. 

36 സംവല്‍സരക്കാലം വ്യാസാശ്രമത്തില്‍ ആശ്രമ പ്രവര്‍ത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും മുഴുകി ജീവിതം കഴിച്ചുകൂട്ടി. തന്റെ 77-ാം വയസ്സില്‍ 1962 ജൂലായ് 12-ാം തിയ്യതി (വിശാഖം നക്ഷത്രത്തില്‍) മഹാസമാധി പ്രാപിച്ചു. ആന്ധ്രയില്‍ ആദ്ധ്യാത്മിക രംഗത്ത് ഒരു അനശ്വര നക്ഷത്രമായി ഇന്നും മഹര്‍ഷി മലയാള സ്വാമികള്‍ എന്നറിയപ്പെടുന്ന അസംഗാനന്ദഗിരി സ്വാമികള്‍ വിരാചിക്കുന്നു.

160 ഏക്കര്‍ ഭൂമിയാണ് യേര്‍പ്പേഡ് ആശ്രമത്തിന്റെ വിസ്തൃതി. 145 ഏക്കര്‍ വയലാണ്. അവിടെ നിന്ന് ലഭിക്കുന്ന അരി ആശ്രമത്തില്‍ എത്തുന്ന ഭക്തര്‍ക്ക് അന്നദാനത്തിനായി ഉപയോഗിക്കുന്നു. 1985ല്‍ സ്വാമിജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ആശ്രമ പരിസരത്ത് 108 അടിയോളം ഉയരമുള്ള കാലടിയിലെ ശങ്കരാചാര്യ സ്തൂപത്തിനോട് സാദൃശ്യമുള്ള ഒരു സ്തൂപം പണികഴിപ്പിച്ചിട്ടുണ്ട്. ശതാബ്ദിയോടനുബന്ധിച്ച് ഏങ്ങണ്ടിയൂരിലെ ജന്മഗൃഹത്തിനോട് ചേര്‍ന്ന് ഒരു സ്മാരക മന്ദിരവും പണികഴിപ്പിച്ചിട്ടുണ്ട്. 2001 മാര്‍ച്ച് 9 മുതല്‍ 5 ദിവസം നീണ്ടുനിന്ന വ്യാസാശ്രമത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം ആന്ധ്ര മുഖ്യമന്ത്രി, ഗവര്‍ണര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തുകൊണ്ട് ആഘോഷിക്കപ്പെട്ടു. രണ്ടു കോടി രൂപയായിരുന്നു അതിന് ചെലവ് കണക്കാക്കിയിരുന്നത്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആശ്രമപരിസരത്ത് 45 ലക്ഷം രൂപ ചെലവാക്കി മലയാളസ്വാമിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രപ്രദര്‍ശനവും ലൈബ്രറി എന്നിവയും അടങ്ങിയ ഒരു പ്രദര്‍ശനശാല ഒരു മൂന്നുനില കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ സ്വാമികളുടെ സമ്പൂര്‍ണ്ണ ഗ്രന്ഥങ്ങളെ സമാഹരിച്ച് ശ്രീ മലയാള സദ്ഗുരു ഗ്രന്ഥാവലി എന്ന് നാമകരണം ചെയ്തിട്ടുള്ള പതിനായിരം പേജുകളുള്ള പുസ്തകം 20 വാല്യങ്ങളായി അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആന്ധ്ര, ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 150ല്‍ പരം ആശ്രമങ്ങളില്‍ ഇപ്പോഴും മലയാളസ്വാമികളുടെ പ്രതിമ വെച്ച് ദൈവതുല്യം ആരാധിച്ചുവരുന്നു. ആശ്രമങ്ങളോട് ബന്ധപ്പെട്ട് ഇപ്പോഴും പല സാമൂഹ്യ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കന്യാഗുരുകുലം, ആണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂള്‍, സംസ്‌കൃതസ്‌കൂള്‍, വൃദ്ധസദനം, എണ്ണമറ്റ പശുക്കളെ വളര്‍ത്തുന്ന ഗോശാല, ആശുപത്രി എന്നിവ വ്യാസാശ്രമത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഇപ്പോഴത്തെ വ്യാസാശ്രമ പീഠാധിപതി ശ്രീ സ്വാമി പരിപൂര്‍ണ്ണാനന്ദഗിരിയാണ്, മലയാളസ്വാമിജിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഒരു തെലുങ്കുചിത്രം നിര്‍മ്മിച്ചിട്ടുണ്ട് വ്യാസാശ്രമം. ഏങ്ങണ്ടിയൂരിലുള്ള അദ്ദേഹത്തിന്റെ ജന്മഗൃഹം സദ്ഗുരു മഹര്‍ഷി മലയാളസ്വാമി ആശ്രമം എന്ന പേരില്‍ നിലനില്‍ക്കുന്നു. അതിനോട് ചേര്‍ന്നുള്ള സ്മൃതി മന്ദിരത്തില്‍ സ്വാമികളുടെ രണ്ടര അടിയോളം ഉയരമുള്ള ഒരു വെണ്ണക്കല്‍ പ്രതിമ വരാണസിയില്‍ നിന്ന് പണികഴിപ്പിച്ച് കൊണ്ടുവന്ന്പ്രതിഷ്ഠിച്ച് നിത്യ പ്രാര്‍ത്ഥനയും നിത്യപൂജയും നടത്തി വരുന്നു. ജന്മശതാബ്ദി സ്മാരകമായി പ്രാര്‍ത്ഥനാഹാളും ഇരുപത്തിയഞ്ചോളം കുട്ടികള്‍ക്ക് ഗുരുകുല വിദ്യാഭ്യാസം നല്‍കുവാന്‍ ഉതകുന്ന രീതിയിലുള്ള ബാലമന്ദിരവും പണികഴിപ്പിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാഹാളില്‍ 2012 ഏപ്രില്‍ 2-ാം തിയ്യതി പ്രഭാതത്തില്‍ ഗണപതിപ്രതിഷ്ഠ നടത്തുന്നുണ്ട്. ജന്മദിനത്തില്‍ സ്മൃതി മന്ദിരത്തിന് മുകളില്‍ താഴികക്കുട പ്രതിഷ്ഠയും സ്മൃതി മന്ദിരത്തിനോട് ചേര്‍ന്ന് നടപ്പുര പണി കഴിപ്പിച്ചതിന്റെ സമര്‍പ്പണവും നടത്തുന്നുണ്ട്. ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിക്കൊണ്ട് പോകുന്നതിന് 31 മെമ്പര്‍മാരുള്ള ''മഹര്‍ഷി മലയാള സ്വാമി ഗുരുകുലം ട്രസ്റ്റ്'' രൂപികരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഇവിടെ ജന്മദിനവും സമാധി ദിനവും ഭംഗിയായി ആഘോഷിച്ചു വരുന്നു.

കേരളത്തില്‍ ജനിച്ച മഹത് വ്യക്തികളുടെ പുണ്യംകൊണ്ട് അനുഗ്രഹീതമായ, ഭാരതദേശത്തെ തന്നെ ആത്മീയതയുടെ കൊടുമുടി താണ്ടാന്‍ കഴിഞ്ഞിട്ടുള്ളതില്‍ അഭിമാനമായി മാറിയിട്ടുള്ള പുണ്യാത്മാക്കളില്‍ ഒരാളായ മഹര്‍ഷി മലയാളസ്വാമിയുടെ ജന്മം കൊണ്ട് പവിത്രമായി തീര്‍ന്ന ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമത്തിലും കേരളദേശത്തും ജനിച്ച് ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച നമുക്കേവര്‍ക്കും ജന്മ പുണ്യമായിക്കരുതി കൊണ്ട് നിങ്ങളേവരുടെയും ഭാഗദേയം നിര്‍ണ്ണയിച്ച് ഈ ആശ്രമ മഹല്‍ സന്നിധിയില്‍ നമ്മളോരോരുത്തരും അര്‍പ്പണ മനോഭാവത്തോടെ എന്നും പങ്ക്‌ചേരണമെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം പ്രാപ്തമാക്കണമെന്നും പ്രാര്‍ത്ഥിക്കുന്നു.